ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ പൊലിസ് കണ്ടെത്തി. കട്ടിലിനോട് ചേര്‍ത്തുകെട്ടി തീകൊളുത്തിയ നിലയിലാണ് ആദ്യ മൃതദേഹം. രണ്ടാമത്തേത് ക്രൂരമായ ആസിഡ് ആക്രമണത്തിനിരയാക്കപ്പെട്ട നിലയിലും.
ബിജ്‌നോര്‍ ജില്ലയിലെ ഗ്രാമപ്രദേശത്താണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം നാട്ടുകാര്‍ കണ്ടത്. പൊലിസെത്തി നടത്തിയ അന്വേഷണത്തില്‍ മൂന്ന് വെടിയുണ്ടകളും കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായതിനാല്‍ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കുമെന്ന പൊലിസ് അറിയിച്ചു.
രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത് ബഹ്‌റായിക് ജില്ലയിലാണ്. മുഖം തിരിച്ചറിയാതിരിക്കാന്‍ ആസിഡ്‌കൊണ്ട് പൊള്ളിച്ച നിലയിലായിരുന്നു.
ആസിഡ് ആക്രമണത്തില്‍ മുഖം വികൃതമാക്കപ്പെട്ടിട്ടുണ്ടെങ്കിലും തിരിച്ചറിയാന്‍ സാധിക്കുന്ന നിലയിലാണെന്ന് പൊലിസ് അറിയിച്ചു.
മൃതദേഹം കണ്ടെത്തിയ ഗ്രാമത്തില്‍ നിന്നുള്ള യുവതിയല്ല കൊല്ലപ്പെട്ടിട്ടുള്ളതെന്ന് പൊലിസ് പ്രാരംഭ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. എത്രയും വേഗം യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും പ്രതികളെ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
ഒരേ ദിവസം പുറത്തുവന്ന ഇരട്ടകൊലപാതകത്തിന്റെ വാര്‍ത്തകള്‍ ഉത്തര്‍പ്രദേശിനെ ഞെട്ടിച്ചിരക്കുകയാണ്. മറ്റൊരു സംഭവത്തില്‍ ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ കേസ് നല്‍കിയതിന്റെ പേരില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മര്‍ദ്ദിച്ച കൊലപ്പെടുത്തിയിരുന്നു.
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…