ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സെറ്റയിന് എതിരായ ലൈംഗീക അതിക്രമ കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി. ഹാര്‍വിക്കെതിരെ ഉയര്‍ന്ന അഞ്ചുകേസുകളില്‍ രണ്ടണ്ണത്തില്‍ കുറ്റക്കാരനാണെന്നാണ് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയത്.
ലോകമെമ്പാടും ലൈംഗീക അതിക്രമങ്ങള്‍ തുറന്നുപറയുന്ന മീടു പ്രസ്ഥാനം ആരംഭിക്കുന്നതിന് തന്നെ കാരണക്കാരനായിരുന്നു ഹാര്‍വി വെയിന്‍സെറ്റയിന്‍. ഇയാള്‍ക്കെതിരെയുള്ള ശിക്ഷ മാര്‍ച്ച് 11 ന് വിധിക്കും.
5 മുതല്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. അതേസമയം ജീവപര്യന്തം ശിക്ഷ ലഭിക്കുമായിരുന്ന മൂന്ന് കേസുകള്‍ തെളിയിക്കാനായില്ല.
ഇയാള്‍ക്കെതിരെ നിരവധി വനിതകള്‍ രംഗത്ത് എത്തിയിരുന്നു. സിനിമകളിലേക്കുള്ള അവസരത്തിന് പ്രത്യുപകാരമായി ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുകയും വഴങ്ങാത്തവരെ ശാരീരികമായി കീഴ്‌പ്പെടുത്തുകയും ചെയ്യ്തു എന്നതായിരുന്നു ഹാര്‍വിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.
ഉഭയസമ്മതത്തോടെയാണ് ഇവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു ഹാര്‍വിയുടെ വാദം. എന്നാല്‍ കോടതി ഈ വാദത്തിനെ തള്ളികളയുകയായിരുന്നു.
എണ്‍പതിലേറെ വനിതകളായിരുന്നു ഹാര്‍വിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. നടി ആഞ്ജലീന ജോളിയടക്കമുള്ള താരങ്ങളാണ് ഹാര്‍വിക്കെതിരെ മീടുവുമായി രംഗത്ത് എത്തിയത്.
ഹോളിവുഡില്‍ ആരംഭിച്ച മീടു പ്രസ്ഥാനം ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. ഇന്ത്യയിലും നിരവധി സ്ത്രീകളാണ് തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്ത് എത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…
ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…