കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍. ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ നിഗം വ്യാജപ്രചരണം നടത്തുന്നതായി നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 25 ലക്ഷം രൂപയാണ് കരാറില്‍ പറഞ്ഞിരിക്കുന്നതെന്നും അത് സംബന്ധിച്ച രേഖകള്‍ അസോസിയേഷന്‍റെ കൈവശം ഉണ്ടെന്നും എന്നാല്‍ ചിത്രത്തിന്‍റെ ഡബ്ബിംഗുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
’25 ലക്ഷം രൂപ മാത്രമേ കരാറിൽ പറഞ്ഞിട്ടുള്ളൂ. ഇത് സംബന്ധിച്ച രേഖകൾ അസോസിയേഷനിലുണ്ട്. 45 ലക്ഷം രൂപ നിർമാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ് നിന്റെ വാദം തെറ്റാണ്. കരാർ രേഖകൾ ആവശ്യമെങ്കിൽ പുറത്ത് വിടും’. ഡബ്ബിംഗ് കരാർ ലംഘിച്ച താരത്തിനെതിരെ അമ്മയുടെ പ്രതികരണത്തിന് കാത്തിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരസംഘടന അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരുന്ന സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെ പ്രതികരണം.
ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും. ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കൾ. ഈ സാഹചര്യത്തിൽ, മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.
ദമ്മാം: സൗദിയിലെ പ്രമുഖ ഗായിക കല്യാണി നായർ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം 'ആംബിവലൻസ്' ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി…
ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ മഹാനായകൻ, സംഗീതജ്ഞൻ ഇളയരാജയുടെ സംഗീതജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഗോൾഡൻ ജൂബിലി ടൂറിന്റെ ഭാഗമായി ഡബ്ലിനിൽ MAESTRO…
ഡബ്ലിനിലെ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന കേരള ഹൗസ് കാർണിവൽ 2026 ഇന്ന് (ജൂൺ 20) ഫെയറിഹൗസിൽ അരങ്ങേറും. രാവിലെ 9…
വാഷിംഗ്ടൺ: ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ്…
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലൻഡ് സർക്കാർ പുതിയ…
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവയ്ക്കെതിരെ അയർലൻഡ് സർക്കാർ ശക്തമായ നടപടികൾ…