ബർലിൻ: കോവിഡ് ബാധമൂലം ജർമൻ കയറ്റുമതിക്ക് വൻ തിരിച്ചടിയെന്ന് സൂചന. സർക്കാർ തന്നെ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.
ജർമനിക്ക് കഴിഞ്ഞ ഏപ്രിൽ മാസം തന്നെ മുപ്പത് ശതമാനത്തിന്റെ കയറ്റുമതി കുറഞ്ഞു. എഴുപത്തിയാറ് ബില്യൻ യൂറോയുടെ കയറ്റുമതി മാത്രമാണ് ജർമനിക്ക് നേടാൻ കഴിഞ്ഞത്.
1950 നുശേഷം ജർമനിക്കുണ്ടായ ഏറ്റവും വലിയ തകർച്ചയായിട്ടാണ് പൊതുവെയുള്ള വിലയിരുത്തൽ. കയറ്റുമതി വാഹന നിർമ്മാണ കമ്പനിക്കാരെയാണ് ഏറെ ബാധിച്ചത്. ആയിരകണക്കിന് വാഹനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കാനാവാതെ ജർമൻ തുറമുഖങ്ങളിൽ ഇന്ന് കെട്ടികിടപ്പുണ്ട്.
ഫ്രാൻസിന്റെയും ഇറ്റലിയുടെയും നിലയും അത്ര മെച്ചമല്ല. ഫ്രാൻസിന് കോവിഡ് മൂലം 48 ശതമാനത്തിന്റെ കയറ്റുമതിയാണ് കുറവ് വന്നത്. ഇറ്റലിക്ക് 40 ശതമാനത്തിന്റെ കുറവും. എന്നാൽ യുഎസിന് 36 ശതമാനത്തിന്റെ കയറ്റുമതിയിൽ കുറവ് ഉണ്ടായതായിട്ടാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
സാങ്കേതിക തകരാറുമൂലം പാളത്തിൽ ട്രെയിൻ നിർത്തിയതിനെ തുടർന്ന് ഐറിഷ് റെയിൽ സർവീസുകൾ ഏകദേശം രണ്ട് മണിക്കൂറോളം വൈകി. ഇന്ന് രാവിലെയുണ്ടായ…
ഈ മാസം മുതൽ ഏർപ്പെടുത്തുന്ന കർശനമായ നിയന്ത്രണങ്ങൾ അനുസരിച്ച് റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന…
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വൈലി ഈസ്റ്റ് ഹൈസ്കൂളിൽ (Wylie East High School) ഒരു ഇസ്ലാമിക സംഘടന അനുമതിയില്ലാതെ മതഗ്രന്ഥങ്ങളും…
വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര…
കൊളറാഡോ : അമേരിക്കയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം വിഷം (രാസ-ജൈവ പദാർത്ഥങ്ങൾ) നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി…
ജോർജിയ: 5 പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ…