ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഷെവലിയർ അവാർഡ്. ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമാണ് ദി ലീജിയൺ ഒഫ് ഹോണർ എന്നറിയപ്പെടുന്ന ഈ അവാർഡ്. തരൂരിന്റെ രചനകൾക്കും പ്രഭാഷണങ്ങൾക്കുമുള അംഗീകാരമായിട്ടാണ് ഫ്രാൻസ് ഈ ബഹുമതി നൽകിയിരിക്കുന്നത്.
പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് തരൂർ പ്രതികരിച്ചു. ഫ്രാൻസിന്റെ സംസ്കാരവും ഭാഷയും എന്നും തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇത്തരം ഒരു പുരസ്കാരം ലഭിച്ചതിലൂടെ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. 1802ൽ നെപ്പോളിയൻ ബോണപ്പാർട്ടാണ് ലീജിയൺ ഒഫ് ഹോണർ ആരംഭിച്ചത്.
2010ൽ സ്പെയിനിന്റെ പരമോന്നത പുരസ്കാരവും ശശി തരൂരിനെ തേടി എത്തിയിരുന്നു. തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ എംപിയായി. യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യം, മനുഷ്യവിഭവം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് യുഎന്നിൽ 23 വർഷം ഉന്നത പദവി അലങ്കരിച്ച തരൂർ വിശ്വപൗരൻ എന്ന നിലയിലാണ് അറിയപ്പെടുന്നത്.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…