ഭോപ്പാൽ: ഷാദോൽ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ 11 കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായി. കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നത് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമല്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി ഡോ. പ്രഭുരം ചൗധരി പറഞ്ഞു.
രണ്ട് ദിവസം മുതൽ ഏഴ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. കൂടാതെ ആശുപത്രിയിൽ ആറ് കുട്ടികൾ ഗുരുതരാവസ്ഥയില്‍ തുടരുന്നുണ്ട്. ‘മികച്ച ചികിത്സ തന്നെയാണ് കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായത് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കേസ് വിശകലനം ചെയ്യുന്നതിനായി ആശുപത്രി സന്ദർശിച്ച രണ്ട് സ്പെഷ്യലിസ്റ്റുകൾ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. പന്ത്രണ്ട് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത്…
സൂപ്പർ വൈസിങ് അക്കൗണ്ടിനുള്ളിൽ തന്നെ മാതാപിതാക്കൾക്ക് സമയപരിധി നിശ്ചയിക്കാനോ YouTube ഷോർട്ട്സ് ഫീഡ് പൂർണ്ണമായും ഓഫാക്കാനോ അനുവദിക്കുന്ന പുതിയ നിയന്ത്രണ…
ഐറിഷ് റോഡുകളിലെ ഓരോ 15 വാഹനങ്ങളിലും ഒന്ന് ഇൻഷുറൻസ് ഇല്ലാത്തതോ രജിസ്റ്റർ ചെയ്യാത്തതോ ആണെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐറിഷ്…
ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം "സ്വർഗീയ നാദം" സംഘടിപ്പിക്കുന്ന 'സാധു കീർത്തനം' ലൈവ്…
ഫ്ലോറിഡ: ഫ്ലോറിഡയിലെ ലീസ്ബെർഗിൽ ഒരു സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ നായയുടെ ഉടമസ്ഥൻ വെടിയേറ്റ് മരിച്ചു.43 വയസ്സുകാരനായ മാത്യു…
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച ഞെട്ടിക്കുന്ന പിഴവിൽ ഡോക്ടർക്കെതിരെ നിയമനടപടി. 2024 ഓഗസ്റ്റിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ അലബാമ സ്വദേശിയായ…