വാഷിംഗ്ടണ്‍: ചൈനയെ വിമര്‍ശിച്ചും ഇന്ത്യയെ അഭിനന്ദിച്ചും അമേരിക്ക. 1959 മുതല്‍ ദലൈലാമയ്ക്ക് അഭയം നല്‍കിയ നടപടി ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ദലൈലാമയ്ക്ക് 85ാം പിറന്നാള്‍ ആശംസിച്ചുകൊണ്ടായിരുന്നു അമേരിക്കയുടെ പ്രതികരണം.
1959 മുതല്‍ ദലൈലാമയ്ക്കും ടിബറ്റുകാര്‍ക്കും ആതിഥേയത്വം വഹിച്ചതിന് ഞങ്ങള്‍ ഇന്ത്യയോട് നന്ദി പറയുന്നു, എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്സ് (എസ്സിഎ) ബ്യൂറോ തിങ്കളാഴ്ച ട്വീറ്റ് ചെയ്തത്.
ചൈനീസ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും അപമാനകരമായ പ്രചാരണവും ഉപദ്രവും കാരണം ടിബറ്റന്‍ ജനതയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തികരിക്കപ്പെടുന്നില്ല എന്നത് ദുഃഖകരമായ കാര്യമാണെന്ന് യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.
ടിബറ്റിലെ ചൈനീസ് അധിനിവേശത്തിന് പിന്നാലെയാണ് ദലൈലാമാ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നിലവില്‍ ഒരുലക്ഷത്തിന് മുകളില്‍ ടിബറ്റുകാര്‍ ഇന്ത്യയില്‍ കഴിയുന്നുണ്ട്.
ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയ നടപടി ചൈനക്കും ഇന്ത്യയ്ക്കും ഇടയില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…