ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ ഇന്തോ-നേപ്പാൾ അതിർത്തിയിൽ പോലീസ് നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നേപ്പാൾ പോലീസുമായുള്ള വാക്കുതർക്കത്തിൽ ഗോവിന്ദ സിംഗ് എന്നയാൾ പോലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഗോവിന്ദയോട് ഒപ്പം പപ്പു സിംഗ്, ഗുർമീത് എന്നിങ്ങനെ രണ്ടു പേർ കൂടി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. “എസ് എസ് ബി നൽകിയ വിവരങ്ങൾ അനുസരിച്ച് നേപ്പാളിലേക്ക് പോയ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് ചില വിഷയത്തിൽ നേപ്പാൾ പൊലീസുമായി ഏറ്റുമുട്ടലുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഒരാളെ വെടിവച്ച് പരിക്കേൽപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാൾ അതിർത്തി കടന്നു തന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യയിൽ പ്രവേശിച്ചപ്പോൾ മൂന്നാമത്തേയാളെ കാണാനില്ല. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടായതായും പോലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി ജയ് പ്രകാശ് അറിയിച്ചു.
ഇന്ത്യയിൽ തിരിച്ചെത്തിയ ആളെ അന്വേഷിക്കുകയാണെന്നും, കണ്ടെത്തിയാൽ ഉടൻ ന്ധ സംഭവിച്ചത് എന്ന് അന്വേഷിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…