ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ ഇന്തോ-നേപ്പാൾ അതിർത്തിയിൽ പോലീസ് നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നേപ്പാൾ പോലീസുമായുള്ള വാക്കുതർക്കത്തിൽ ഗോവിന്ദ സിംഗ് എന്നയാൾ പോലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഗോവിന്ദയോട് ഒപ്പം പപ്പു സിംഗ്, ഗുർമീത് എന്നിങ്ങനെ രണ്ടു പേർ കൂടി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. “എസ് എസ് ബി നൽകിയ വിവരങ്ങൾ അനുസരിച്ച് നേപ്പാളിലേക്ക് പോയ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് ചില വിഷയത്തിൽ നേപ്പാൾ പൊലീസുമായി ഏറ്റുമുട്ടലുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഒരാളെ വെടിവച്ച് പരിക്കേൽപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാൾ അതിർത്തി കടന്നു തന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യയിൽ പ്രവേശിച്ചപ്പോൾ മൂന്നാമത്തേയാളെ കാണാനില്ല. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടായതായും പോലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി ജയ് പ്രകാശ് അറിയിച്ചു.
ഇന്ത്യയിൽ തിരിച്ചെത്തിയ ആളെ അന്വേഷിക്കുകയാണെന്നും, കണ്ടെത്തിയാൽ ഉടൻ ന്ധ സംഭവിച്ചത് എന്ന് അന്വേഷിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…