Categories: India

സച്ചിന്‍ പൈലറ്റ് ഇനി ദല്‍ഹിയിലേക്ക്

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചിരിക്കുകയാണ്. ഇടഞ്ഞുനിന്നിരുന്ന സച്ചിന്‍ പൈലറ്റ് പാര്‍ട്ടി ഉന്നത നേതൃത്വത്തോട് സന്ധിയിലെത്തിയതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നാണ് പുറത്തേക്ക് വന്നതെങ്കിലും നടന്നത് അങ്ങനെയല്ല.

സച്ചിന്‍ പൈലറ്റ് വിമതനീക്കവുമായി മുന്നോട്ട് പോയ ആദ്യഘട്ടത്തില്‍ തന്നെ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട് സ്വീകരിച്ചത്. ആ തീരുമാനം വെറുതെ എടുത്തതുമായിരുന്നില്ല.

30 എം.എല്‍.എമാര്‍ തന്നോടൊപ്പം ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് ആദ്യ ദിനങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് 18 എം.എല്‍.എമാരിലൊതുങ്ങി. പിന്നീട് ഒരു എം.എല്‍.എയെ പോലും പൈലറ്റ് ക്യാമ്പിലേക്ക് പോവാതെ തടയാന്‍ ഗെലോട്ടിന് സാധിച്ചു.

കൂടുതല്‍ എം.എല്‍.എമാര്‍ പോയാല്‍ അത്രയും എം.എല്‍.എമാരെ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിക്കാനുള്ള തന്ത്രം ഗെലോട്ട് നേരത്തെ ഒരുക്കിയിരുന്നു. അതിന് പുറമേ സച്ചിന്‍ പൈലറ്റിനെ ബി.ജെ.പി മുഖ്യമന്ത്രിയാക്കി ഭരണം പിടിക്കാനുള്ള സാധ്യത മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമായി ധാരണയുണ്ടാക്കി അടച്ചിരുന്നു.

ഇത്രയും കാര്യങ്ങള്‍ ചെയ്തതിന് ശേഷം ഗെലോട്ട് സച്ചിന്‍ പൈലറ്റ് പക്ഷത്തോട് സംയമനം പാലിച്ചു. അതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്തായ സച്ചിന്‍ പക്ഷത്തിന് മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ സച്ചിന്‍ ക്യാമ്പില്‍ ഉണ്ടായിരുന്ന പകുതിയോളം എം.എല്‍.എമാര്‍ക്കും പാര്‍ട്ടിയോടൊപ്പം നില്‍ക്കണമെന്ന അവസ്ഥയായി. ചില എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ട് പിന്തുണ പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച നടത്തുന്ന അവസ്ഥയിലേക്കെത്തിയത്.

നേരത്തെ സച്ചിന്‍ വഹിച്ചിരുന്ന ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും ഇനി ലഭിക്കില്ല. ദല്‍ഹിയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റാനാണ് സച്ചിന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എ.ഐ.സി.സി സെക്രട്ടറി സ്ഥാനം സച്ചിന് നല്‍കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. മന്ത്രിസഭ പുന:സംഘടന നടക്കുമ്പോള്‍ തന്നോടൊപ്പം നിന്ന എം.എല്‍.എമാര്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന ഉറപ്പ് സച്ചിന്‍ വാങ്ങിയിട്ടുണ്ട്.

Newsdesk

Recent Posts

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…

17 hours ago

ശമ്പള തർക്കം രൂക്ഷം: നോർത്ത് അയർലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ പണിമുടക്കുന്നു

നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…

17 hours ago

ഹോർമുസിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാന്: അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…

22 hours ago

മലമുകളിൽ ആനന്ദമുഹൂർത്തങ്ങളിലൂടെ 2 പെൺകുട്ടികൾ; തുടക്കം പുതിയ പോസ്റ്റർ

പച്ചപ്പുല്ലുകളാൽ നിറഞ്ഞ  ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ  ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…

1 day ago

സൗദി അറേബ്യയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 മരണം

സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…

2 days ago

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

2 days ago