ന്യൂദൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, കല്ല്യാൺ സിങ്, ഉമ ഭാരതി എന്നിവർക്കെതിരായ വിചാരണ ഈ വർഷം ആഗസ്തോടെ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. ലക്നൗ സ്പെഷ്യൽ സി.ബി.ഐ കോടതിയോടാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസിന്റെ വിചാരണയ്ക്കായി സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മെയ് ആറിന് ലഭിച്ച കത്ത് പരിഗണിച്ച് കേസിന്റെ വിചാരണയ്ക്ക് ആഗസ്ത് 31 വരെ സമയം തരുന്നുവെന്നായിരുന്നു ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, സൂര്യകാന്ത്യ മിശ്ര എന്നിവർ പറഞ്ഞത്. വിചാരണ നടപടികൾക്ക് വീഡിയോ കോൺഫറൻസിങ്ങ് ഉൾപ്പെടെ സ്പെഷ്യൽ ജഡ്ജ് എസ്.കെ യാദവിന് എല്ലാ സ്വാതന്ത്ര്യവും നൽകിയ കോടതി ആഗ്സത് 31ന് അപ്പുറപ്പത്തേക്ക് നടപടികൾ നീങ്ങാൻ പാടില്ലെന്നും നിർദേശിച്ചു.
അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവർക്ക് പുറമെ ബി.ജെ.പി എം.പി വിനയ് കത്തിയാർ, സാദ്വി റിതംബര തുടങ്ങിയവർക്കെതിരെയും ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. 1992 ഡിസംബർ ആറിനാണ് ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നത്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…