ന്യൂഡൽഹി: സംശയാസ്പദമായ സാഹചര്യത്തിൽ ചൈനീസ് സൈനികനെ ഇന്ന് രാവിലെ ലഡാക്കിലെ ഡെംചോക്ക് പ്രദേശത്തിന് സമീപം ഇന്ത്യൻ സൈന്യം പിടികൂടി. അയാൾ ഇപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ ലക്ഷ്യം ചാരപ്രവർത്തനമായിരുന്നോ എന്ന് അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
സിവിൽ, സൈനിക രേഖകൾ പിടികൂടിയ സമയത്ത് ഇയാളുടെ കൈവശം ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അയാൾ കോർപ്പറൽ റാങ്ക് സൈനികനാണ് എന്നാണ് റിപ്പോർട്ട്.
ശ്രദ്ധക്കുറവുകൊണ്ടാണ് അതിർത്തി കടന്നതെങ്കിൽ കർശനമായ മുന്നറിയിപ്പോടെ സ്ഥാപിത പ്രോട്ടോക്കോൾ അനുസരിച്ച് അയാളെ ചുഷുൽ-മോൾഡോ മീറ്റിംഗ് പോയിന്റിൽ വെച്ച് ചൈനീസ് ഉദ്യോഗസ്ഥർക്ക് തിരികെ നൽകും.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…