Categories: India

താത്കാലിക ജയിലിലെ ശോചനീയമായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തി ഭീമ-കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഗൗതം നവ്‌ലാഖ

മുംബൈ: താത്കാലിക ജയിലിലെ ശോചനീയമായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തി ഭീമ-കൊറേഗാവ് കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ. ശനിയാഴ്ച തന്റെ കുടുംബാംഗങ്ങളോടും അഭിഭാഷകനോടുമാണ് നവ്‌ലാഖ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖാര്‍ഘറിലെ ഒരു സ്‌കൂളില്‍ താത്കാലികമായി ക്രമീകരിച്ച ജയിലിലെ സാഹചര്യങ്ങളാണ് നവ്‌ലാഖ വെളിപ്പെടുത്തിയത്. ആറ് ക്ലാസ് മുറികളിലായി 350 തടവുകാരാണ് താമസിക്കുന്നതെന്ന് നവ്‌ലാഖ പറഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യ സഹ്ബ ഹുസൈന്‍ പറഞ്ഞു.

‘അദ്ദേഹം പറഞ്ഞത് ആറ് ക്ലാസ് മുറികളിലായി 350 തടവുകാരെയാണ് താമിസിപ്പിച്ചിരിക്കുന്നതെന്നാണ്. മൂന്ന് ശൗചാലയങ്ങളും ഏഴ് മൂത്രപുരകളും ബക്കറ്റും മഗ്ഗും പോലുമില്ലാതെ ഒറ്റ കുളിമുറിയുമാണുള്ളതെന്നുമാണ്. അദ്ദേഹം താമസിക്കുന്ന മുറിയില്‍ 35 തടവുകാരാണുള്ളത്,’ സഹ്ബ ഹുസൈന്‍ പറഞ്ഞു.

ജയിലിലെ സ്ഥിതിഗതികള്‍ അറിഞ്ഞതുമുതല്‍ താന്‍ അസ്വസ്ഥയാണെന്നും അദ്ദേഹത്തെ പോലൊരു രാഷ്ട്രീയ തടവുകാരന് നല്‍കുന്ന മനുഷ്യത രഹിതമായ ശിക്ഷയാണിതെന്നും സഹ്ബ പറഞ്ഞു.

പ്രത്യേക കോടതിയുടെ അനുമതി പ്രകാരം 15 ദിവസത്തിന് ശേഷമാണ് നവ്‌ലാഖയോട് സംസാരിക്കുന്നതെന്നും സഹ്ബ വ്യക്തമാക്കി. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് നവ്‌ലാഖയെ ദല്‍ഹിയിലെ തീഹാര്‍ ജയിലില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ട് വരുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് പുതിയ തടവുകാരെ പാര്‍പ്പിക്കുന്ന കേന്ദ്രമാണ് ഇത്.

കഴിഞ്ഞമാസമാണ് സംസ്ഥാന ജയില്‍ വകുപ്പിന്റെ കീഴില്‍ താത്കാലിക തടവു കേന്ദ്രം ഒരുക്കിയത്. ജയില്‍ മാറി വരുന്ന തടവുകാരെ 21 ദിവസം ക്വാറന്റീനില്‍ പാര്‍പ്പിച്ചു കഴിഞ്ഞാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ ഇതുവരെ ഒരു തടവുകാരനെ പോലും 21 ദിവസത്തെ ക്വാറന്റീന് ശേഷവും മാറ്റിപാര്‍പ്പിക്കുന്നില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ തടവുകാരെ മാറ്റിപാര്‍പ്പിക്കുന്നതില്‍ ഇനിയും തീരുമാനമായില്ലെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

321 തടവുകാരെയാണ് സ്‌കൂളില്‍ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2124 തടവുകാരെ പാര്‍പ്പിക്കാവുന്ന സെന്‍ട്രല്‍ ജയിലില്‍ 2112 തടവുകാരാണ് ഇപ്പോഴുള്ളതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Newsdesk

Recent Posts

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

3 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

16 hours ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

19 hours ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

20 hours ago

നടിയെ ആക്രമിച്ച കേസ്; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…

1 day ago

സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…

2 days ago