ശ്രീനഗർ: കാശ്മീരി പണ്ഡിറ്റുകളെ അഭയാർത്ഥി ക്യാമ്പുകൾക്കുളിൽ തടഞ്ഞുവച്ച് ജമ്മു കാശ്മീർ ഭരണകൂടം. അടുത്തിടെയായി വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഭരണകൂടം ഇത്തരമൊരു നടപടിയിലേക്ക് തങ്ങൾ കൂട്ടമായി പലായനം ചെയ്യുമെന്ന് കടന്നതെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിന് കീഴിൽ ജോലി ചെയ്തിരുന്ന നാലായിരത്തോളം കാശ്മീരി പണ്ഡിറ്റുകളാണ് 24 മണിക്കൂറിനുളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയില്ലെങ്കിൽ തങ്ങൾ കാശ്മീർ വിട്ട് പോകുമെന്ന് ഭീഷണിമുഴക്കിയിരിക്കുന്നത്. ഭീഷണിയുടെ സാഹചര്യത്തിൽ ക്യാമ്പുകൾ പൊലീസ് അടച്ചു. പ്രവേശന ഭാഗത്തെ ഗേറ്റുകളെല്ലാം പൂട്ടി.
ഒരു സമുദായ അംഗങ്ങളെയും ഇപ്പോൾ പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല. ജമ്മുവിലേക്ക് കുടിയേറുന്നതിനായി സർക്കാർ തന്നെ ബസുകൾ ഏർപ്പാടാക്കണമെന്നാണ് അവരുടെ ആവശ്യം.തങ്ങളെ മാറ്റി പാർപ്പിക്കണം. എന്നാൽ മാത്രമേ തങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും ലഭിക്കുകയുല്ലു. തങ്ങളുടെ പ്രതിനിധി സംഘം ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കാണുകയും ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. കാശ്മീരിലെ അവസ്ഥ പഴയപടി ആകുന്നതുവരെയെങ്കിലും മാറി നിൽക്കാൻ അനുവദിക്കണം എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങൾ.
കഴിഞ്ഞ ദിവസമാണ് ജമ്മുവിലെ ഹിന്ദു സ്കൂൾ അദ്ധ്യാപിക രജനി ബാലയെ കുൽഗാം ജില്ലയിലെ സ്കൂളിന് പുറത്തുവച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇവർ കൂട്ടപ്പലായനം ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം രാഹുൽ ഭട്ട് എന്ന മറ്റൊരു സമുദായ അംഗവും സമാന രീതിയിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെ കാശ്മീരി പണ്ഡിറ്റുകൾ അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരുന്നു.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…