ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍ക്കുട്ടി കൂട്ടബാലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യു പി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതെന്ന് കുടുംബം കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് വിമർശനം. എന്നാൽ അസാധാരണ സാഹചര്യത്തിലാണ് അത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് പോലീസിന്റെ മറുപടി.
ഇതേത്തുടർന്ന് നിങ്ങളുടെ മകളായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇപ്രകാരം ചെയ്യുമോ?, ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം? എന്നിങ്ങനെ കോടതി ചോദിച്ചു.
ഹത്രാസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. കേസിലെ നിയമനടപടികള്‍ യുപിയ്ക്ക് പുറത്തേക്ക് മാറ്റണമെന്നും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും ബന്ധുക്കൾ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ നവംബർ 2 ന് കോടതി വിധി പറയും
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…