Categories: IndiaTop News

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയതിന് പിന്നില്‍ പാകിസ്താനികള്‍ എന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയതിന് പിന്നില്‍ പാകിസ്താനികള്‍ എന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള അതിര്‍ത്തി ഏറ്റുമുട്ടലിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച നിരവധി ‘ചൈനീസ്’ അക്കൗണ്ടുകള്‍ പാകിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മേയ് മാസത്തില്‍ ആരംഭിച്ച ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ ഗല്‍വാന്‍ ഏറ്റുമുട്ടലിലാണ് അവസാനിക്കുന്നത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട വ്യാജ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ചൈനീസ് അക്കൗണ്ടുകള്‍ എന്ന പേരില്‍ പ്രചരിച്ചിരുന്നത് യഥാര്‍ത്ഥത്തില്‍ പാകിസ്താനില്‍ നിന്നുള്ളവയായിരുന്നെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയില്‍ ട്വിറ്റര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വി.പി.എന്‍ വഴി ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് വ്യാജപ്രചരണം നടത്തിയ പല അക്കൗണ്ടുകളുടേയും നേരത്തേയുണ്ടായിരുന്ന പേരുകള്‍ ഉറുദു ഭാഷയിലുള്ളതായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഷിയിംഗ്637 എന്ന പേരില്‍ നിലവിലുള്ള ട്വിറ്റര്‍ അക്കൗണ്ട് നേരത്തെ ഹിനാര്‍ബി2 എന്ന പേരിലുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സൈന്യത്തേയും അതിര്‍ത്തിയേയും കുറിച്ചുള്ള നിരവധി ട്വീറ്റുകള്‍ ഈ അക്കൗണ്ടിലുണ്ടായിരുന്നു.

അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് ചൈനീസ് ഭാഷയില്‍ ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന അക്കൗണ്ടുകളില്‍ നേരത്തെ ഉറുദു ഭാഷയിലായിരുന്നു ട്വീറ്റുകളുണ്ടായിരുന്നത്. എന്നാല്‍ ഇവ ഇപ്പോള്‍ ലഭ്യമല്ല.

ഏറ്റുമുട്ടലില്‍ നിന്നുള്ള അപകടങ്ങള്‍, പരിക്കേറ്റ സൈനികരുടെ ചിത്രങ്ങള്‍, അതിര്‍ത്തിയില്‍ നേരത്തെയുണ്ടായിരുന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ എന്നിവ ഈ അക്കൗണ്ടുകള്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ചൈനീസ് മാധ്യമങ്ങളില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങളും ഈ അക്കൗണ്ടുകളില്‍ പങ്കുവെക്കാറുണ്ട്. ചൈനീസ് ഡിപ്ലോമാറ്റുകളടക്കം 17000 ത്തിലധികം ഫോളോവേഴ്‌സ് ഈ അക്കൗണ്ടുകള്‍ക്കുണ്ട്.

Newsdesk

Recent Posts

സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല

സർക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി പ്രകാരം ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമാകില്ല.പുതിയ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിനെക്കുറിച്ച്…

25 mins ago

രേഖകളില്ലാത്ത 1 ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ

ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്…

4 hours ago

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

2 days ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

2 days ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

2 days ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

2 days ago