ബാംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിനും ഭൂമി പൂജയ്ക്കും ദിവസം നിശ്ചയിച്ച ജ്യോതിഷിയ്ക്ക് വധ ഭീഷണി…
ശിലാസ്ഥാപനത്തിനും ഭൂമി പൂജയ്ക്കും ദിവസം നിശ്ചയിച്ച ജ്യോതിഷി എന്‍ ആര്‍ വിജയേന്ദ്രയ്ക്കാണ് വധ ഭീഷണി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. സുരക്ഷയ്ക്കായി ഒരു പോലീസ് ഉദ്യോഗസ്ഥനെയും നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ബല്‍ഗാവി സ്വദേശിയാണ് വിജയേന്ദ്ര ശര്‍മ.
ഭീഷണി സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയതായി അദ്ദേഹം പറഞ്ഞു. ബല്‍ഗാവിലെ തിലക്‌വാടി പോലീസ് അദ്ദേഹത്തിന്‍റെ പരാതി രജിസ്റ്റര്‍ ചെയ്തു.
ഭൂമി പൂജയ്ക്ക് “ആഗസ്റ്റ് 5″ന് തീയതി നിശ്ചയിച്ച തന്നെ നിരവധി ആളുകള്‍ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. എന്തിനാണ് ആഗസ്റ്റ് 5ന് തന്നെ ഭൂമി പൂജയ്ക്കുള്ള ദിവസമായി നിശ്ചയിച്ചതെന്നും എന്തിനാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും ചോദിച്ചാണ് പലരും ഭീഷണി മുഴക്കുന്നത്. ജ്യോതിഷിയെന്ന നിലയില്‍ താന്‍ തന്‍റെ കടമ നിര്‍വഹിക്കുകയാണ് താന്‍ ചെയ്തതെന്ന് അവരോട് മറുപടി പറഞ്ഞതായും വിജയേന്ദ്ര വ്യക്തമാക്കി. ഭീഷണികളെ താന്‍ ഗൗരവമായി കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിലാണ് വിജയേന്ദ്ര ശര്‍മ ഭൂമി പൂജയ്ക്കുള്ള ദിവസവും സമയവും നിശ്ചയിച്ചത്. ഏപ്രില്‍ മാസത്തില്‍ അക്ഷയ ത്രതീയ ദിനത്തിലാണ് ആദ്യ൦ മുഹൂര്‍ത്തം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് lock down പ്രഖ്യാപിച്ചതിനാല്‍ തീയതി മാറ്റുകയായിരുന്നു. ജൂലൈ 29, 31, ആഗസ്റ്റ് 1, 5 തീയതികളും അദ്ദേഹം നല്‍കിയിരുന്നു. ശ്രാവണ മാസം കണക്കാക്കിയാണ് പിന്നീട് ഈ ദിവസങ്ങള്‍ അദ്ദേഹം തീരുമാനിച്ചത്.
വാസ്തു ശാസ്ത്രമനുസരിച്ച് ആഗസ്റ്റ് 5ന് നല്ല മുഹൂര്‍ത്തമാണെന്ന് വിജയേന്ദ്ര പറഞ്ഞു. ഉച്ചയ്ക്ക് 12ന് മുന്‍പ് തറക്കല്ലിടണം, അതിനുശേഷം രാഹു കാലം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് ഭാഷകളില്‍ പ്രാവീണ്യമുള്ള പണ്ഡിതനാണ് വിജയേന്ദ്ര ശര്‍മ. ബനറാസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ജ്യോതിഷത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ അദ്ദേഹം മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരുടെ ജ്യോതിഷിയുമായിരുന്നു. ഇദ്ദേഹം ഉപദേശിച്ച സമയത്താണ് വാജ്‌പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിരവധി രാഷ്ട്രീയ നേതാക്കള്‍ ഇദ്ദഹത്തില്‍ നിന്ന് ഉപദേശങ്ങള്‍ തേടാറുമുണ്ട്.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…