സംഭാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശിലെ സംഭാലില്‍ വിചിത്രമായ എഫ്.ഐ.ആറുമായി പൊലീസ്. 17 പേര്‍ക്കെതിരെ കലാപമുണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് ഒരു എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. മറ്റൊന്ന് 23-കാരനായ മുഹമ്മദ് ഷെറോസിന്റെ കൊലപാതകം സംബന്ധിച്ചാണ്. രണ്ട് എഫ്.ഐ.ആറുകളിലും അന്വേഷണം നടക്കുന്നതായാണു പറയുന്നത്.
17 പേര്‍ക്കെതിരെ ഏഴു കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. എന്നാല്‍ ഷെറോസിന്റെ കൊലയില്‍ ആകെയുള്ളത് ഒരു വകുപ്പ് മാത്രമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിലാണ് ഈ രണ്ട് എഫ്.ഐ.ആറുകളും സംഭവിച്ചിരിക്കുന്നത്. അതും സംഭാല്‍ പൊലീസ് സ്റ്റേഷനില്‍.
17 പേര്‍ക്കെതിരെ കേസടുത്തതായുള്ള എഫ്.ഐ.ആറില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണു ചുമത്തിയിട്ടുള്ളത്. ഇതിനിടെ പൊലീസിനു വെടിവെയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും സ്വയരക്ഷാര്‍ഥവുമാണു വെടിവെച്ചതെന്ന് എഫ്.ഐ.ആറില്‍ വിശദീകരണവുമുണ്ട്.
ഡിസംബര്‍ 20-നാണ് ഷെറോസിന്റെ മരണം സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. വെടിയേറ്റാണു മരിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ പ്രതികളാരെന്ന് അതില്‍ പറയുന്നില്ല. മാത്രമല്ല, കൊല്ലക്കുറ്റം വരുന്ന ഐ.പി.സി 302 വകുപ്പ് അതില്‍ ചുമത്തിയിട്ടില്ല. പകരം കുറ്റകരമായ നരഹത്യ എന്നു പറയുന്ന ഐ.പി.സി 304 വകുപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാവട്ടെ, കൊലക്കുറ്റത്തിനു തുല്യമല്ല താനും. ഒരു ഖണ്ഡികയിലാണ് ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഷെറോസിന്റെ ബന്ധുവായ മുഹമ്മദ് തസ്‌ലിമിന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രക്ക് ഡ്രൈവറായ ഷെറോസിനെ ചന്ദൗസി ചൗരാഹയില്‍ പരിക്കേറ്റു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നെന്നും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
എഫ്.ഐ.ആറില്‍ ഷെറോസിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെ പേരു പോലും പരാമര്‍ശിക്കുന്നില്ല. ഒരു കൊല നടന്നാല്‍ ആ കൊല സ്ഥിരീകരിച്ച ഡോക്ടറെ പരാമര്‍ശിക്കുകയും കൊലയുടെ പ്രഥമദൃഷ്ട്യാ ഉള്ള കാരണം എഴുതുകയും ചെയ്യുന്നത് എഫ്.ഐ.ആറില്‍ പതിവാണ്.
എന്നാല്‍ സംഭാല്‍ പൊലീസിന്റെ എഫ്.ഐ.ആറില്‍ ഇതില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട ലഭിച്ചിട്ടില്ലെന്ന് ഷിറോസിന്റെ കുടുംബം ആരോപിച്ചിട്ടുമുണ്ട്. ഷെറോസിനെ കണ്ടെത്തിയ ചന്ദൗസി ചൗരാഹയില്‍ പൊലീസിനെ വിന്യസിച്ചിരുന്നില്ലെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ മരണം സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ്, ഡിസംബര്‍ 19-നാണ് അവിടെ വലിയ തോതിലുള്ള പ്രതിഷേധം നടക്കുകയും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…