Categories: India

യുനെസ്‌കോയുടെ കീഴിലുള്ള ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലിം ആരാധനാലയമാക്കിയതിനെതിരെ സഫറുല്‍ ഇസ്‌ലാം ഖാന്‍

ന്യൂദല്‍ഹി: യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമായ ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലിം ആരാധനാലയമാക്കിയതിനെതിരെ ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍. മ്യൂസിയമായി മാറ്റി ഒരു നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷം ഹാഗിയ സോഫിയയെ മസ്ജിദാക്കിയത് ഒരു മോശം തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

‘അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. പള്ളിയാക്കി മാറ്റണമെന്നാഗശ്രഹിക്കുന്നവരെ കോടതി പിന്തുണച്ചിട്ടുണ്ടാകം. എന്നാല്‍, ദേശീയവും അന്തര്‍ദേശീയവുമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊണ്ട് കുറച്ചുകൂടി പക്വമായ നിലപാട് തുര്‍ക്കി ജനത സ്വീകരിക്കണമായിരുന്നു’, സഫറുല്‍ ഇസ്‌ലാം ഖാന്‍ ട്വീറ്റ് ചെയ്തു.

രാജ്യത്തെ അതിതീവ്ര വിഭാഗത്തെ ഈ തീരുമാനം സഹായിക്കുമെങ്കിലും ലോകത്തിന്റെ കണ്ണില്‍ മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിച്ചേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

രണ്‍ജീത് സിങിന്റെ ഭരണകാലത്ത് ഗുരുദ്വാരയാക്കി മാറ്റിയിരുന്ന പഴയ ഷഹീദ്ഗഞ്ജ് മസ്ജിദ് വീണ്ടും മസ്ജിദ് ആക്കി മാറ്റണമെന്ന ആവശ്യം പാകിസ്താന്‍ കോടതികള്‍ തള്ളിക്കളഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തിലെ തെറ്റുകള്‍ തിരുത്താനിരുന്നാല്‍ പിന്നെ അതിനവസാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഹാഗിയ സോഫിയ യഥാര്‍ത്ഥത്തില്‍ ഒരു പള്ളിയായിരുന്നുവെന്ന് എന്റെ സുഹൃത്തുക്കള്‍ കരുതുന്നു. എന്നാല്‍ ജസ്റ്റീനിയന്‍ കാലഘട്ടത്തില്‍ എ.ഡി 539 ല്‍ നിര്‍മ്മിച്ച ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ കത്തീഡ്രല്‍ ആയിരുന്നു അത്. 1204-1361 നും ഇടയില്‍ അതൊരു റോമന്‍ കത്തോലിക് കത്തീഡ്രല്‍ ആയിരുന്നു. ഓട്ടോമന്‍ സാമ്രാജ്യം 1453 ല്‍ കോണ്‍സ്റ്റന്റനിപ്പോള്‍ കീഴടക്കിയപ്പോള്‍ ഇത് പള്ളിയാക്കി മാറ്റി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ക്രിസ്ത്യന്‍ പള്ളിയാണ് മസ്ജിദാക്കി മാറ്റിയത്.’

1935 ല്‍ മുസ്തഫ കമാല്‍ ഇത മ്യൂസിയമാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹാഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കിയതായി വെള്ളിയാഴ്ച തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരുന്നു.

ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നതനിടെയാണ് എര്‍ദൊഗാന്റെ തീരുമാനം.

റഷ്യ, അമേരിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും യുനെസ്‌കോയും തുര്‍ക്കിയുടെ തീരുമാനത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഓട്ടോമന്‍ കാലഘട്ടത്തിലെ മുസ്ലിം പള്ളി കഴിഞ്ഞ 80 വര്‍ഷത്തിലേറെയായി യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമാണ്.

Newsdesk

Recent Posts

LIMA 2026: ലെറ്റർകെന്നി മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ലെറ്റർകെന്നി ഇന്ത്യൻ മലയാളി അസോസിയേഷന്റെ (LIMA) 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2026 മെയ് 9-ന് ലെറ്റർകെന്നിയിലെ…

21 mins ago

വാഗമണിൽ 5 ബെഡ്‌റൂം വില്ല വില്പനയ്ക്ക്

വാഗമൺ ടൗണിൽ നിന്നും വെറും 13 കിലോമീറ്റർ അകലെ, അതിമനോഹര 5 ബെഡ്‌റൂം വില്ല വില്പനയ്ക്ക്. വാഗമണ്ണിന്റെ പ്രകൃതി ഭംഗി…

18 hours ago

യൂറോപ്യൻ T20 ലീഗിൽ ടീം ഉടമയായി രാഹുൽ ദ്രാവിഡ്

യൂറോപ്യൻ T20 ലീഗിൽ മുൻ ഇന്ത്യൻ നായകൻ രാഹുൽദ്രാവിഡിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകുന്നു. 2026 ൽ ആരംഭിക്കാനിരിക്കുന്ന യൂറോപ്യൻ ട്വന്റി…

22 hours ago

The Earth Prize 2026: യൂറോപ്പിലെ വിജയി അയർലണ്ട് മലയാളി വിദ്യാർത്ഥി ആര്യ സതീഷ്

ആഗോള പരിസ്ഥിതി സുസ്ഥിരതാ മത്സരത്തിൽ യൂറോപ്യൻ വിജയിയായി അയർലണ്ടിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി ആര്യ സതീഷ് തിരഞ്ഞെടുക്കപ്പെട്ടു. 13 നും…

23 hours ago

സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി

നോക്ക് / അയർലണ്ട് : “നോക്ക് തീർത്ഥാടനം അമ്മയുടെ മടിയിലേക്കുള്ള മക്കളുടെ മടക്കമാണ്” എന്ന് കർദ്ദിനാൾ മാർ ജോർജ് ജേക്കബ്…

23 hours ago

ഇന്ത്യൻ സമൂഹം തൊഴിൽ മേഖലയുടെ നട്ടെല്ലെന്ന് മിക്ബാരി; അരങ്ങും മനസ്സും കീഴടക്കി പെൺനടൻ.. തകർത്താടി കുടിൽ.. ക്രാന്തി മെയ്ദിന ആഘോഷം ശ്രദ്ധേയമായി

 വാട്ടർഫോർഡിലെ മുൻകോയിനിൽ ക്രാന്തി അയർലണ്ട് സംഘടിപ്പിച്ച മെയ്ദിനാഘോഷം 2026 പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വ്യത്യസ്ത തകൊണ്ടും ശ്രദ്ധേയമായി. മുൻ കോർക്ക്…

2 days ago