ന്യൂഡൽഹി: പുതുതായി പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ പ്രതിഷേധം തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച അവരുടെ ആശങ്കകൾ പരിഹരിക്കാൻ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അറിയിച്ചു. കർഷകരോടും അവരുടെ യൂണിയനുകളോടും ബുരാരിയിലെ നിരങ്കരി സമാഗം മൈതാനത്തേക്ക് മാറ്റണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഡിസംബർ മൂന്നിന് മുമ്പ് തന്നെ ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കർഷകർ പ്രതിഷേധം നിശ്ചിത സ്ഥലത്തേക്ക് മാറ്റിയാൽ ഇതിനേക്കാൾ മുമ്പുതന്നെ ചർച്ചകൾ നടത്താൻ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിൽ ഒത്തുചേർന്ന് പ്രക്ഷോഭം നടത്തുകയാണ്. തലസ്ഥാന നഗരത്തിലേക്കുള്ള പ്രവേശനം തടയാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതിനാൽ പ്രതിഷേധിച്ച കർഷകർക്ക് നേരത്തെ വാട്ടർ പീരങ്കികളും ടിയർഗാസ് ഷെല്ലുകളും നേരിടേണ്ടിവന്നു. എന്നിരുന്നാലും കർഷകർ പ്രതിഷേധം തുടരുകയും പിന്നീട് അവർക്കു അതിർത്തി കടക്കാൻ അനുമതി ലഭിക്കുകയും ചെയ്തു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…