കണ്ണുണ്ടായിട്ടും കാണാതെ പോകുന്ന പലതുമുണ്ട് നമ്മുടോരോരുത്തരുടെയും ജീവിതത്തില്‍. എന്നാല്‍ കാഴ്ചയെന്ന അനുഭവത്തെ ഉള്‍ക്കാഴ്ചയിലൂടെ മറികടക്കുന്ന ചിലരുണ്ട് നമുക്കിടയില്‍. അങ്ങനെയുള്ളവരുടെ വിജയങ്ങള്‍ക്ക് പതിവിനെക്കാളേറെ മാധൂര്യവും കൂടും.
കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വപ്‌നങ്ങള്‍ക്ക് അവധികൊടുക്കാന്‍ തുനിഞ്ഞവര്‍ക്ക് വേണ്ടിയുള്ളതാണി വാര്‍ത്ത. ഒരു വാതിലും നിങ്ങള്‍ക്കു മുന്നില്‍ അടയുകയില്ലെന്ന് തെളിയിക്കുകയാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍.
കാഴ്ച അനിവാര്യമാണെന്ന് വിധിയെഴുതിയ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥ പദവികളിലൊന്നാണിത്. അത് കൈപ്പിടിയിലാക്കിയ രാജേഷ് സിംഗിന് കാഴ്ച ശക്തിയില്ല. കാഴ്ച അനിവാര്യമായ ഒരു പദവിയല്ലേ ഇതെന്ന ചോദ്യത്തിന് ഉള്‍ക്കാഴ്ചയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ ഉത്തരം.
ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ രാജേഷ് സിംഗിന്റെ കണ്ണിലേക്ക് പന്ത് തെറിച്ചു വീണു. സാരമായി മുറിവേറ്റിരുന്നു. ഒരുപാട് ചികിത്സിച്ചെങ്കിലും കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. പക്ഷെ തന്റെ ലോകം ഇരുട്ടിലാകാന്‍ അദ്ദേഹം സമ്മതിച്ചില്ല.
തന്റെ സ്വപ്‌ന ജോലിയായ ഐ.എ.എസ് ഓഫീസര്‍ റാങ്കിലെത്താനായി അദ്ദേഹം കഠിനമായി തന്നെ പ്രയത്‌നിച്ചു. കാഴ്ച അതിന് ഒരു തടസ്സമായി അദ്ദേഹം കണ്ടില്ല. ജാര്‍ഖണ്ഡിലെ ബൊക്കാറോ ഡെപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിക്കുകയാണ് രാജേഷ് സിംഗ് ഇന്ന്.
ഈ പദവിയിലെത്തുന്ന കാഴ്ച വൈകല്യമുള്ള രാജ്യത്തെ രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. മധ്യപ്രദേശിലാണ് ഇത്തരത്തില്‍ ആദ്യ നിയമനം നടന്നത്. ഏറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് രാജേഷ് തന്റെ സ്വപ്‌നമായ ഐ.എ.എസ് നേടിയെടുത്തത്.
ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ചുമതലകള്‍ വഹിക്കുന്നതിന് കാഴ്ച ഒരു തടസ്സമല്ലെന്ന് രാജേഷ് സിംഗ് തെളിയിച്ചതോടെയാണ് അദ്ദേഹത്തെ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചത്. മുമ്പ് വിദ്യാഭ്യാസ വകുപ്പില്‍ സെക്രട്ടറി പദവിയും ഇദ്ദേഹം അലങ്കരിച്ചിരുന്നു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…