ന്യുഡൽഹി: ഇന്ത്യ ചൈന സംഘർഷത്തിന് ശേഷവും ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടേയും ജപ്പാന്റെയും യുദ്ധക്കപ്പലുകൾ സംയുക്ത നാവികാഭ്യാസം നടത്തി.
ഇന്ത്യയുടെ രജപുത് ക്ലാസ് ഡിസ്‌ട്രോയര്‍ ഐഎന്‍എസ് റാണ, കോറ-ക്ലാസ് മിസൈല്‍ കോര്‍വെറ്റ് ഐഎന്‍എസ് കുലിഷ് എന്നീ യുദ്ധക്കപ്പലുകളും ജപ്പാന്റെ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ പരിശീലന സ്‌ക്വാഡ്രണിലെ ജെ എസ് ഷിമായുകി, ജെ എസ് കാശിമ എന്നീ യുദ്ധക്കപ്പലുകളും സംയുക്തമായാണ് നാവികാഭ്യാസം നടത്തിയത്.
ബേ ഓഫ് ബംഗാളിള്‍ വച്ച് നാവികാഭ്യാസം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഇന്തോ പസഫിക് സമുദ്രത്തില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്തോ പസഫിക് മേഖലകളില്‍ ചൈന ഇടപെടുന്നതിനെതിരെ നല്കിയ ശക്തമായ മുന്നറിയിപ്പായിട്ടാണ് സംയുക്ത നാവികാഭ്യാസം നടത്തിയത്.
2015 മുതല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാനും പങ്കാളിയാണ്. ഇതിന് പുറമെ ഇന്ത്യയും യുഎസുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2018 മുതലുള്ള ധര്‍മ്മ ഗാര്‍ഡിയന്‍ സൈനീകവിന്യാസത്തിലും ജപ്പാന്‍ പങ്കെടുത്തിരുന്നു. ഇന്തോ പസഫിക് മേഖലകളില്‍ ചൈന തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നത് മൂന്ന് രാജ്യങ്ങളും വളരെ ആശങ്കയോടെയാണ് കാണുന്നത്.
കഴിഞ്ഞ വര്‍ഷമാണ് നാവികാഭ്യാസ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. യുഎസ്എ ഫ്രാന്‍സ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഒസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള നാവികാഭ്യാസ കരാറില്‍ ഇന്ത്യ നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. 2007ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന ഇന്ത്യ യുഎസ് മലബാര്‍ ആഭ്യാസത്തെ ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ ചൈനയുടെ എതിര്‍പ്പിന് പുല്ലുവില കൊടുത്തുകൊണ്ടാണ് ഇന്ത്യ സംയുക്ത സൈനീകാഭ്യാസത്തില്‍ ജപ്പാനെയും പങ്കെടുപ്പിച്ചത്.
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…