ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊറട്ടോറിയം നടപടി നേരിട്ട സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ പ്രവർത്തനങ്ങൾ ഇന്നുമുതൽ പുനഃരാരംഭിക്കും. മാർച്ച് 18ന് വൈകുന്നേരം ആറുമണി മുതലാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുക. മൊറട്ടോറിയത്തിനു മുമ്പുള്ള എല്ലാ സേവനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് യെസ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
സാമ്പത്തിക തിരിമറികളും തുടർന്നുണ്ടായ പ്രതിസന്ധികളെ തുടർന്നുമാണ് യെസ് ബാങ്കിന് റിസർവ് ബാങ്കിന്റെ മൊറട്ടോറിയം നേരിടേണ്ടി വന്നത്. യെസ് ബാങ്കിന്റെ എടിഎമ്മുകളിലും ബ്രാഞ്ചുകളിലും ആവശ്യമായ പണംഎത്തിക്കുമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
അതേസമയം, ഉപഭോക്താക്കളുടെ വലിയ പിന്തുണയാണ് പ്രതിസന്ധിഘട്ടത്തിൽ ബാങ്കിന് ലഭിച്ചതെന്ന് പ്രശാന്ത്
വ്യക്തമാക്കി. മൂന്നിലൊന്ന് ഉപഭോക്താക്കൾ മാത്രമാണ് 50, 000 രൂപ വരെയുള്ള നിക്ഷേപങ്ങൾ പിൻവലിച്ചത്. മാർച്ച് 26ന് പുതിയ ഡയറക്ടർ ബോർഡ് ചുമതലയേൽക്കും. മൊറട്ടോറിയം ഏർപ്പെടുത്തിയതിനെ തുടർന്ന് പിൻവലിക്കാവുന്ന
പരമാവധി തുക 50,000 രൂപയായി റിസർവ് ബാങ്ക് നിജപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണവും ഇന്ന്
വൈകുന്നേരത്തോടെ ഒഴിവാകും.
യെസ് ബാങ്കിന് എല്ലാവിധ പിന്തുണയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ 7, 250 കോടി രൂപയ്ക്ക് എസ് ബി ഐ വാങ്ങും. മൂന്നു വർഷത്തേക്ക് യെസ് ബാങ്കിന്റെ ഓഹരിക വിറ്റഴിക്കില്ലെന്നും എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…