ഇസ്താംബുൾ: തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം മൂന്ന് ദിവസത്തിന് ശേഷം, 3 വയസ്സുള്ള ഒരു പെൺകുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ രക്ഷപെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ ഈജിയൻ തീരത്തെ പിടിച്ചുകുലുക്കിയത്. 65 മണിക്കൂറിനുശേഷം തിങ്കളാഴ്ച എലിഫ് എന്ന പെൺകുട്ടിയെ കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായി തുർക്കിയുടെ ദുരന്ത, അടിയന്തര മാനേജ്മെന്റ് അതോറിറ്റി (AFAD) ട്വിറ്ററിൽ അറിയിച്ചു.
3 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഗുരുതരമായ ഒടിവുകളോ മസിലുകൾക്ക് പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ അമ്മയെയും മറ്റ് രണ്ട് പേരെയും നേരത്തെ രക്ഷപ്പെടുത്തിയതായി തുർക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക പറഞ്ഞു. മറ്റൊരു സഹോദരനെ രക്ഷപ്പെടുത്തിയെങ്കിലും ആ കുട്ടി വൈകാതെ മരിച്ചു.
58 മണിക്കൂറിലധികം തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ 14 കാരിയായ ഇഡിൽ സിറിൻ എന്ന കുട്ടിയേയും രക്ഷപ്പെടുത്തിയതായി തുർക്കിയുടെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. (എഎഫ്എഡി) അറിയിച്ചു.
ഭൂചലനത്തിൽ 91 പേർമരിക്കുകയും, 994 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…