ചരിത്ര സ്മാരകമായ ഹയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു ശേഷം തുര്‍ക്കിയില്‍ വിവാദങ്ങള്‍ തുടര്‍കഥയാവുന്നു. തുര്‍ക്കി സര്‍ക്കാഅനുഭാവമുള്ള മാഗസിന്റെ പരാമര്‍ശത്തെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം.
ഖിലാഫത്ത് പുനസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് മാഗസിന്റെ കവര്‍ പേജില്‍ എഴുതിയിരിക്കുന്നത്.
‘ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്? നിങ്ങളല്ലെങ്കില്‍ പിന്നെ ആരാണ്? മാഗസിന്‍ കവര്‍ പേജില്‍ എഴുതിയിരിക്കുന്നു.
ഗെര്‍മെക് ഹയാത് എന്നാണ് മാഗസിന്റെ പേര്. ഓട്ടോമന്‍ കാലഘട്ടത്തിലെ പതാകയുടെ ചുവപ്പുനിറത്തിലാണ് മാഗസിന്റെ കവര്‍ പേജ്. പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ രാജ്യത്തെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയതിനു ശേഷം തുര്‍ക്കി സ്വതന്ത്രമായെന്നും മാഗസിന്‍ പറയുന്നു.
മാഗസിന് 10000 വരിക്കാരാണ് നിലവില്‍ ഉള്ളത്.
അതേസമയം മാഗസിനെതിരെ രാജ്യത്തെ ഭരണപാര്‍ട്ടിയായ എ.കെ.പി തന്നെ വിമര്‍ശമനുമുന്നയിച്ചിട്ടുണ്ട്.
‘ തുര്‍ക്കി റിപ്പബ്ലിക് നിയമവാഴ്ചയുള്ള ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്,’
‘നമ്മുടെ രാഷട്രീയ ഭരണത്തെക്കുറിച്ച് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അനാരോഗ്യകരമായ ചര്‍ച്ചയും ധ്രുവീകരണവും തുര്‍ക്കിയുടെ അജണ്ടയിലില്ല,’ പാര്‍ട്ടി പ്രതിനിധി ട്വീറ്റ് ചെയ്തു.
മാഗസിനെതിരെ അങ്കാര ബാര്‍ കൗണ്‍സില്‍ ക്രിമിനല്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. തുര്‍ക്കി റിപ്പബ്ലിക്കിനെതിരെ സായുധ കലാപം നിരോധിക്കുന്ന നിയമം ലംഘിച്ചെന്നും ജനങ്ങളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നെന്നുമാണ് പരാതിയില്‍ ഉള്ളത്. തുര്‍ക്കിയിലെ നിരവധി പത്രമാധ്യമങ്ങള്‍ മാഗസനിനെതിരെ രംഗത്തു വന്നിട്ടുണ്ട്. രാജ്യത്ത് ട്വിറ്ററില്‍ വിഷയം ട്രെന്‍ഡിംഗാണ്.
ഹയ സോഫിയ മസ്ജിദാക്കിയതിനു ശേഷം രാജ്യത്ത് സമാനമായ വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 86 വര്‍ഷത്തിനു ശേഷം ഹയ സോഫിയയില്‍ ആദ്യ മുസ്ലിം പ്രാര്‍ത്ഥന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയില്‍ തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ തലവനായ പുരോഹിതന്‍ അലി എര്‍ബസ് നടത്തിയ വിവാദ പ്രസ്താവനയാണ് വിവാദമായത്. ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴില്‍ വരുന്ന ഏത് വസ്തുവകകളും തൊടുന്നവര്‍ കത്തും എന്നാണ് രാജ്യത്തെ പ്രധാന മതപുരോഹിതന്‍ പറഞ്ഞത്. ‘കൈവശം വെച്ചിരിക്കുന്ന എല്ലാ വസ്തുവകകളും ഞങ്ങളുടെ വിശ്വാസത്തില്‍ അലംഘനീയമാണ്, അത് തൊടുന്നവര്‍ കത്തും. ഇത് ലംഘിക്കുന്നവര്‍ ശപിക്കപ്പെടും,’
ഇപ്പോഴത്തെ റിപബ്ലിക് ഓഫ് തുര്‍ക്കിയുടെ സ്ഥാപകനും ഹയ സോഫിയയെ 1934 ല്‍ മുസ്ലിം പള്ളിയാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത മുസ്തഫ കമാല്‍ അത്തതുര്‍ക്കിനെ ഉദ്ദേശിച്ചാണ് ഇമാമിന്റെ പരാമര്‍ശമെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…