ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം നവീകരിച്ചതിൽ പ്രതിഷേധിച്ച് ഒരു ജനക്കൂട്ടം ക്ഷേത്രം നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തതിനെ തുടർന്ന് തീവ്ര ഇസ്ലാമിക പാർട്ടിയിലെ 26 പേരെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. ഖൈബർ പഖ്തുൻഖ്‌വയിലെ കാരക് ജില്ലയിലെ ടെറി ഗ്രാമത്തിലെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്ഷേത്രത്തിനെ പുതുക്കിപ്പണിയുന്നതിനുള്ള ജോലികൾ നടക്കുന്ന സമയത്തു പ്രതിഷേധവുമായി എത്തിയ അക്രമികൾ ക്ഷേത്രം തകര്‍ക്കുകയും തീയിടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജാമിയത്ത് ഉലെമ ഇസ്‌ലാം പാര്‍ട്ടിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
പാക്കിസ്ഥാന്റെ ഫെഡറൽ പാർലമെന്ററി സെക്രട്ടറി ലാൽ ചന്ദ് മാൽഹി ക്ഷേത്രത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ചു. പാക്കിസ്ഥാനെ അപകീർത്തിപ്പെടുത്തുന്നതിനായി ചില ഗ്രൂപ്പുകൾ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സജീവമാണെന്ന് ചൂണ്ടിക്കാട്ടി, ഇത്തരം സംഭവങ്ങൾ സർക്കാർ അംഗീകരിക്കില്ലെന്നും മാൽഹി പറഞ്ഞു.
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…