International

കോവിഡ്കാല പഠനത്തെ പുതിയ തലങ്ങളിലെത്തിച്ച ഒരു ജമൈക്കന്‍ ടീച്ചര്‍ താനേക്ക മക്കോയ്

ജമൈക്ക: കോവഡ് മഹാമരി വന്നണഞ്ഞിട്ടും വിദ്യാര്‍ത്ഥികളുടെ പഠനങ്ങള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ അഹോരാത്രം ജോലി ചെയ്യുന്ന ഒരു ഒരു ജമൈക്കന്‍ ടീച്ചര്‍ ലോകത്തിനു തന്നെ മാതൃകയാവുകയാണ്. ജമൈകക്കയിലെ താനേക്ക മക്കോയ് എന്ന സ്‌ക്ൂള്‍ ടീച്ചറാണ് കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേകം പദ്ധതികള്‍ സ്വയം ആസൂത്രണം ചെയ്തത്.

ജമൈക്കയിലെ പല സ്‌കൂള്‍ കുട്ടികള്‍ക്കും ആവശ്യമായ സാങ്കേതികവിദ്യയിലേക്കോ ഇന്റര്‍നെറ്റൊ ഉപയോഗിക്കാനുള്ള സാഹചര്യമില്ലാത്താവരാണ്. ഈ സാഹചര്യത്തില്‍ താനേക്ക മക്കോയ് നടപ്പിലാക്കിയ പദ്ധതി പ്രസക്തമാണ്. ലാറ്റിനമേരിക്കയിലെയും കരീബിയന്‍ രാജ്യങ്ങളിലെയും പല കുടുംബങ്ങള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസം മറ്റു ബുദ്ധിമുട്ടുകള്‍ പോലെ തന്നെ വലുതായിരുന്നു. കാരണം ഈ സ്ഥലം കോവിഡ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രങ്ങളിലൊന്നാണ്.

പകര്‍ച്ചവ്യാധി മൂലം ജമൈക്കയിലെ മിക്ക സ്‌കൂളുകളും ഇപ്പോഴും അടച്ചിരിക്കുന്നുണ്ടെങ്കിലും ജമൈക്കിയിലെ ഗുണ്ടാ യുദ്ധത്തില്‍ നിന്നും, കരീബിയന്‍ ചൂടില്‍ നിന്നും വ്യതിചലിക്കുന്ന വെടിവയ്പുകളുടെ അപകടസാധ്യത സ്‌കൂള്‍ അധ്യാപികയായ തനേക മക്കോയ് എല്ലാ ദിവസവും ഓര്‍മ്മപ്പെടുത്തലായി സൂക്ഷിക്കുന്നുന്നുണ്ട്.

ഇതിനായി തനേക മക്കോയ് കണ്ട രീതി, പ്രൈമറി സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ അവരുടെ പാഠങ്ങളുടെ ഫോണുകളില്‍ ഫോട്ടോ എടുക്കുകയോ ഒരു നോട്ട്ബുക്കില്‍ എഴുതുകയോ ചെയ്യുക. പിന്നീട്, ടീച്ചര്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് പഠിച്ച് പിന്നീട് കുട്ടികള്‍ അവരുടെ ഹോംവര്‍ക്ക് കൈമാറുന്നതിനോ എടുക്കുന്നതിനോ മക്കോയിയുടെ വീടിന്റെ സമീപത്തേക്ക് വരുന്നു. കോവിഡ് മാനദണ്ഢങ്ങള്‍ അനുസരിച്ച് മുഖംമൂടികള്‍ ധരിക്കുന്നു, ഒപ്പം വരിയില്‍ നില്‍ക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കല്‍ നടപടികളെ കൃത്യമായി മാനിക്കുന്നു.

ഏഴ് മാസം മുമ്പ് പുതിയ കൊറോണ വൈറസ് ജമൈക്കയില്‍ എത്തിയപ്പോള്‍ പദ്ധതി ആരംഭിക്കാന്‍ തനിക്ക് പ്ലാന്‍ ഉണ്ടായിരുന്നു എന്ന് 39 കാരിയായ മക്കോയ് പറഞ്ഞു. അണുബാധകള്‍ ഉണ്ടാകുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചു. അപ്പോള്‍ കുട്ടികളെ ഇരുത്തിപഠിപ്പിക്കുന്ന അസാധ്യമായി തീര്‍ന്നു.

പഠനത്തിന്റെ ഭാഗമായി മക്കോയ് വിദ്യര്‍ത്ഥികളെ നേരില്‍ കാണുന്ന പദ്ധതി പ്ലാന്‍ ചെയ്തു. ‘ഞങ്ങള്‍ അവരെ സന്ദര്‍ശിച്ച് (പഠിക്കാന്‍) കൊണ്ടുവന്നില്ലെങ്കില്‍, ഈ നഗര കമ്മ്യൂണിറ്റിയിലെ കുട്ടികള്‍ക്കുള്ള പഠിക്കാനുള്ള അവസരം കുടുംബത്തിന് നഷ്ടമാകുമെന്ന് ഞാന്‍ പറഞ്ഞു. മക്കോയ് മാധ്യമങ്ങളോടായി പറഞ്ഞു. ഇതിന് കുട്ടികളെ തന്റെ വിടു പരിസരത്തേക്ക് എത്തിക്കുവാനുള്ള ശ്രമം നടത്തി. അത് വിജയിച്ചു. എങ്കിലും കുട്ടികള്‍ വന്നാല്‍ അവര്‍ക്ക് പഠങ്ങള്‍ എഴുതി കാണിച്ചുകൊടുക്കാന്‍ ഒരു ബോര്‍ഡുപോലും ഇല്ലാത്ത അവസ്ഥ വന്നു.

തുടര്‍ന്ന് വഴിയോരത്തെ മതിലില്‍ മക്കോയ് തന്റെ ഭര്‍ത്താവിനോട് ഒന്‍പത് ബ്ലാക്ക്‌ബോര്‍ഡുകള്‍ വരയ്ക്കാന്‍ ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും ഒരു സ്ട്രീറ്റുകളിലും തെരുവുകളിലും വിവിധ മതലിലുകളില്‍ ബ്ലാക് ബോര്‍ഡുകള്‍ ഉണ്ടാക്കപ്പെട്ടു. തുടര്‍ന്ന് അവര്‍ പ്രഭാതത്തിനുമുമ്പ് എഴുന്നേല്‍ക്കാന്‍ തുടങ്ങി. മണിക്കൂറുകള്‍ കിലോമീ്റ്ററുകള്‍ നടക്കുവാന്‍ തീരുമാനിച്ചു. ചെളി നിറഞ്ഞ പാതകളിലൂടെയും കുഴികളുള്ള തെരുവുകളിലൂടെയും നടന്ന് ഓരോ മതിലോരത്തും കുട്ടികളെ നിശ്ചിത അകലത്തില്‍ നിര്‍ത്തി സ്‌കൂളില്ലാതെ തെരുവില്‍ നിന്നും പഠിപ്പിക്കാന്‍ മക്കോയ് തീരുമാനിച്ചു. വെളുത്ത ചോക്ക് എടുത്ത് ചുമരിലെ ബോര്‍ഡില്‍ സംഖ്യകളും സാക്ഷരതാ പാഠങ്ങളും എഴുതാന്‍ തുടങ്ങി.

താനേക്ക മക്കോയുടെ ഈ ദൗത്യം ഒരു വന്‍വിജയമായി. ആളുകളും ജനങ്ങളും സ്‌കൂളിലെ മറ്റു അധ്യാപകരും ഇത് അംഗീകരിക്കുവാന്‍ തുടങ്ങി. 23 വയസുള്ള മകളടക്കം മറ്റ് അദ്ധ്യാപകര്‍ ഇപ്പോള്‍ തന്റെ ദൗത്യത്തില്‍ അവരോടൊപ്പം പങ്കുചേര്‍ന്നു. ഇന്ന് ഈ താനേക്ക മക്കോയ് എന്ന ടീച്ചര്‍ ഇപ്പോള്‍ 120 ഓളം കുട്ടികളിലേക്ക് ദിവസവും എത്തുകയും നിരവധി കുട്ടികളെ പഠനം തുടരുകയും ചെയ്യുന്നുണ്ട്. ഇതൊരു കോവിഡ് കാലത്തെ ടീച്ചറുടെ വിജയഗാഥയായി ലോകം വിലിയിരുത്തി.

Newsdesk

Recent Posts

HSE നിയമന മരവിപ്പിക്കൽ: നേഴ്‌സ്, മിഡ്‌വൈഫ് ഉൾപ്പെടെ ഫ്രണ്ട്ലൈൻ ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രി

എച്ച്എസ്ഇയുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ നഴ്‌സുമാർ, മിഡ്‌വൈഫുകൾ തുടങ്ങിയ മുൻനിര ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു.…

3 hours ago

ബബിൽ ഖാൻ മലയാളത്തിൽ ബാബു ജനാർദ്ദനൻ സംവിധായകൻ

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ്…

3 hours ago

DMA അയർലണ്ട് പൂരം 2026 മെയ് 16ന്

സമ്മർ ആഘോഷങ്ങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00…

4 hours ago

കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് മേയ് 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ

അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നേകി കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് May 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ. വിജയികൾക്ക്…

4 hours ago

വിശ്വാസത്തിന്റെ ആഘോഷമായി അയർലണ്ട് നാഷണൽ ബൈബിൾ കലോത്സവം

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ…

5 hours ago

€250 മില്യൺ അധികച്ചെലവ്: HSE റിക്രൂട്ട്‌മെന്റുകളും ഓവർടൈമും താൽക്കാലികമായി നിർത്തുന്നു

ആരോഗ്യ സേവനത്തിലെ അമിത ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ പ്രകാരം , രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ മുൻനിരയിൽ ഇല്ലാത്ത…

8 hours ago