മതനിന്ദ കുറ്റത്തില്‍ വിചാരണക്കിടെ കുറ്റാരോപിതനായ പാകിസ്താന്‍ പൗരന്‍ കോടതി മുറിക്കുള്ളില്‍ വെടിയേറ്റു മരിച്ചു. താഹിര്‍ അഹമ്മദ് നസിം (47) എന്ന പാകിസ്താന്‍ പൗരനാണ് വെടിയേറ്റ് മരിച്ചത്. പെഷ്‌വാറിലെ ജില്ലാകോടതിയില്‍ വെച്ച് ഇദ്ദേഹത്തിന്റെ വിചാരണ നടക്കവെയാണ് വെടിയേറ്റത്. ആറ് തവണയാണ് നസീമിന്റെ ശരീരത്തില്‍ വെടിയുതിര്‍ത്തത്. 24 കാരനായ യുവാവാണ് വെടിയുതിര്‍ത്തത്. പാകിസ്താനില്‍ നിരന്തരം ആക്രമണങ്ങള്‍ക്കും വധശ്രമങ്ങള്‍ക്കും ഇരയാവുന്ന അഹമ്മദിയ വിഭാഗത്തില്‍ നിന്നുമുള്ള വ്യക്തിയിയാണ് താഹില്‍ അഹമ്മദ് നസീം
ഇയാള്‍ കുറ്റം സമ്മതിച്ചെന്നും നസീം മതനിന്ദ നടത്തിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പ്രതി സമ്മതിച്ചതായി പൊലിസ് പറഞ്ഞു. മതനിന്ദ ആരോപിച്ച് 2018 മുതല്‍ നസീം പൊലീസ് കസ്റ്റഡിയിലാണ്. താനാണ് പ്രവാചകന്‍ എന്ന് പ്രഖ്യാപിച്ചതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. മതനിന്ദ കുറ്റത്തിലെ വകുപ്പുകളായ 295-A, 295-B, 295-C എന്നീ വകുപ്പുകള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.
ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…
ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു…