ആണവ പോർമുന വഹിക്കാവുന്ന മിസൈലുകൾ ഉൾപ്പെടുത്തി റഷ്യ “ഗ്രാം’ എന്ന പേരിൽ സൈനിക പരിശീലനം നടത്തി. ഭൂഖണ്ഡാന്തര മിസൈലുകളായ ആർഎസ്-24 യാർസ്, ആർ-29 ആർഎംയു സിനേവ ഉൾപ്പെടെ വിവിധ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ പരീക്ഷിച്ച പരിശീലനത്തിനു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരിട്ടു മേൽനോട്ടം വഹിച്ചു. റഷ്യയ്ക്കു നേരെ ആണവാക്രമണമുണ്ടാകുന്ന പക്ഷം തിരിച്ചടിക്കാൻ പദ്ധതി തയാറാക്കാനാണു പരിശീലനമെന്ന് പ്രതിരോധമന്ത്രി സെർജി ഷൂഗു വിശദീകരിച്ചു.
റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്നിലുള്ള എല്ലാ ഇന്ത്യക്കാരും ലഭ്യമായ മാർഗങ്ങളുപയോഗിച്ച് ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് എംബസി ഈ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.
ഡേർട്ടി ബോംബെന്നറിയപ്പെടുന്ന ആണവവികിരണ ശേഷിയുള്ള സ്ഫോടകവസ്തുക്കൾ യുക്രെയ്ൻ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന് റഷ്യ ആരോപിക്കുന്നതിനിടെയാണ് പുതിയ പരിശീലനം. യുക്രെയ്നും സഖ്യരാജ്യങ്ങളും ഈ വാദം തള്ളി. അത്തരമൊരു ആക്രമണം സ്വയം നടത്തിയശേഷം ഉത്തരവാദിത്തം തങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രെയ്ൻ പ്രതികരിച്ചു. എന്നാൽ, ആരോപണം ആവർത്തിക്കുന്ന റഷ്യ, പ്രശ്നം യുഎൻ രക്ഷാസമിതിയിൽ ഉന്നയിക്കുകയും ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി ചർച്ച നടത്തുകയും ചെയ്തു.
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…