ധാക്ക: തെക്കൻ ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പിലൂടെ തിങ്കളാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ആയിരക്കണക്കിന് വീടുകൾ നശിക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
നൂറുകണക്കിന് ടെൻറുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂർണമായി കത്തി നശിച്ചു. ക്യാമ്പുകളിലെ റോഹിംഗ്യൻ അഭയാർഥികളുടെ നിരവധി വീടുകൾ കത്തി നശിച്ചതായും നിരവധി പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. അധികൃതർക്കോ യുഎൻഎച്ച്‌സിആറിനോ മരണസംഖ്യ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. തീപിടിത്തത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല.
തെക്കൻ ബംഗ്ലാദേശിലെ അഭയാർഥ്യ ക്യാമ്പുകളിൽ ഒരു മില്യണിലധികം റോഹിങ്ക്യൻ അഭയാർഥികളാണ് കഴിയുന്നത്. ജനുവരിയിലും വലിയ തീപിടുത്തം ക്യാമ്പിൽ ഉണ്ടായിരുന്നു, വീടുകൾ കത്തി നശിച്ചെങ്കിലും ആളപായമുണ്ടായിരുന്നില്ല.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…