മ്യാന്‍മര്‍: മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 38 പേര്‍ കൊല്ലപ്പെട്ടു. നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നീ നഗരങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചതെന്നാണ് റിപ്പോർട്ട്ത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ആങ് സാന്‍ സൂചി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ തടവുകാരെ സൈന്യം തടവിലാക്കിയിരുന്നു. ഇവരെ
വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മ്യാന്‍മര്‍ നഗരത്തില്‍ സംഘടിച്ചെത്തിയത്.
അതേസമയം ഒരു മുന്നറിയിപ്പുമില്ലാതെ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈനികർ ആയുധം കൊണ്ട് പ്രതിഷേധക്കാരെ മർദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയടക്കം ഉള്ള രാജ്യങ്ങള്‍ മ്യാൻമറിലെ പട്ടാള ഭരണത്തിന് എതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…
കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…
ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…