പാലക്കാട്: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. അമ്പലപ്പാറ സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത്. വനം വകുപ്പും പൊലീസും ഇവരെ ചോദ്യം ചെയ്തു വരികയാണ്. അമ്പലപ്പാറയിലെ ഒരു സ്വകാര്യ തോട്ടത്തിലെ ജീവനക്കരാണ് പൈനാപ്പിളില്‍ സ്ഫോടക വസ്തു വെച്ചതെന്നാണ് സൂചന.
ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുണ്ടെന്നും അതിനാല്‍ ഇത്തരത്തില്‍ കെണി ഒരുക്കാറുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ ആനയ്ക്ക് വേണ്ടി വെച്ച കെണിയല്ലെന്നാണ് ഇവര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനു ശേഷം സംഭവസ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തും.
ഉച്ചയോടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.പാലക്കാട്-മലപ്പുറം തോട്ടം അതിര്‍ത്തിയിലെ മുഴുവന്‍ തോട്ടങ്ങളിലും സമാന രീതിയില്‍ സ്ഫോടക വസ്തു നിറച്ച കെണി ഒരുക്കിയിട്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
മെയ് 27 നാണ് പാലാക്കാട് വെള്ളിയാറില്‍ കാട്ടാന കൊല്ലപ്പെട്ടത്. ആന കഴിച്ച പൈനാപ്പിളിലെ പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. പിന്നീട് വെള്ളത്തില്‍ തന്നെ ആന ചരിഞ്ഞു.
വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 'എന്റെ മലയാളം - ക്രിയേറ്റീവ് ഹബ്ബിന്റെ'…
വേറിട്ട ശബ്ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യംഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ…
കൊച്ചി: മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. ഇന്ന് അത്തം പിറന്നതോടെ, ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും…
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…
അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…