തിരുവനന്തപുരം: കൊറോണ രോഗബാധയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. പകരം ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബാറുകളിലെ ടേബിളുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം. അവ അണുവിമുക്തമാക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രിസഭ യോഗം അറിയിച്ചു.അതേസമയം, കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം നേരിടാന്‍ കരുതലോടെ നീങ്ങുകയാണ് സംസ്ഥാനം. കോവിഡ് ലക്ഷണങ്ങളുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടറെ കൂടി നിരീക്ഷണത്തിലാക്കിയിരുന്നു. ഇതോടെ നിരീക്ഷണത്തിലുള്ള ഡോക്ടര്‍മാരുടെ എണ്ണം രണ്ടായി.
ഡബ്ലിനിലെ Killiney ഹില്ലിൽ പടർന്ന തീപിടുത്തം നിയന്ത്രണ വിധേയമായില്ല. പ്രദേശത്ത് സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. Dun Laoghaire Fire ഫയർ…
കണ്ടിന്യൂയിംഗ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത 675,000 പേർക്കുള്ള €140 ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് താൽക്കാലികമായി നിർത്തിവയ്ക്കും. വർഷം മുഴുവനും ചൈൽഡ്…
ക്രാന്തിയുടെ ഈ വർഷത്തെ മെയ്ദിനാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ന് വൈകിട്ട് വാട്ടർഫോർഡ് മുൺകൊയിനിലുള്ള എലൈറ്റ് ഹാളിൽ വച്ചാണ് മെയ്ദിനാഘോഷം…
നിഹാൽ സാദിഖും, ഹനാൻ ഷായും പുതിയ തലമുറക്കാരുടെ ഹരം പകരുന്ന ഗായകരാണ്. നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർക്ക് പ്രേഷകരുടെ ഇടയിൽ വലിയ…
ടെക്സസ്: ടെക്സസിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുൻ ഫെഡെക്സ് ഡ്രൈവർ ടാനർ ഹോണർക്ക് (34) കോടതി വധശിക്ഷ…
ഡബ്ലിൻ: സഭയുടെ മതാന്തര സംവാദത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റും സീറോ മലബാർ സഭയുടെ അഭിമാനവുമായ കർദ്ദിനാൾ മാർ ജോർജ് ജേക്കബ്…