കോഴിക്കോട്: ത്യാഗ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള കൂടിച്ചേരലുകളില്ലാതെ പള്ളികളിൽ മാത്രം നമസ്കാരം പരിമിതപ്പെടുത്തിയാണ് ഇത്തവണത്തെ ബലി പെരുന്നാൾ ആഘോഷം. ദൈവത്തിന്റെ കൽപനയെ തുടർന്ന് പ്രവാചകനായ ഇബ്രാഹിം തന്റെ മകന്‍ ഇസ്മയിലിനെ ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
കണ്ടെയിൻമെന്റ‌് സോണുകളിലെ പള്ളികളിൽ നമസ്കാരം പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ഇത്തരം പ്രദേശങ്ങളിൽ ഗൃഹസന്ദർശനമുൾപ്പെടെയുള്ളവയ‌്ക്ക‌് നിയന്ത്രണങ്ങളുണ്ടാവും.
പൊലീസിന്റെയോ തദ്ദേശ സ്ഥാപന അധികൃതരുടേയോ അനുമതിയോടെ മാത്രമെ മൃഗബലി ചടങ്ങ് അനുവദിക്കൂ.
കോവിഡ് വ്യാപനം തടയുന്നതിനായി ബലിപെരുന്നാൾ ആഘോഷങ്ങളിൽ പാലിക്കേണ്ട മുൻ കരുതലുകൾ സംബന്ധിച്ച‌് കലക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട‌്.
പള്ളികളിലെ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കണം. പ്രാർഥനകൾ വീടുകളിൽത്തന്നെ നടത്താൻ ശ്രമിക്കണം.
പെരുന്നാൾ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവർ തമ്മിൽ ആറടി അകലം പാലിക്കണം. കോവിഡ് മാനദണ്ഡങ്ങളും നടപ്പാക്കണം. കണ്ടെയിൻമെന്റ് സേണുകളിലെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരങ്ങളോ മൃഗബലിയോ അനുവദിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിലും കണ്ടെയിൻമെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും വീടുകളിൽ മാനദണ്ഡങ്ങൾ പാലിച്ച് ബലികർമം നടത്താം. അഞ്ചുപേരിൽ കൂടരുത്. ക്വാറന്റൈനിൽ കഴിയുന്നവർ ഒരു കാരണവശാലും നമസ്‌കാരങ്ങളിലോ മൃഗബലിയിലോ പങ്കെടുക്കരുത‌്. വീടുകളിൽ നടക്കുന്ന ചടങ്ങുകൾക്കും ഇത് ബാധകമാണ്.
ബലിക്കുശേഷമുള്ള മാംസവിതരണം കണ്ടെയിൻമെന്റ് സോണുകളിൽ അനുവദിക്കില്ല. മറ്റിടങ്ങളിൽ എല്ലാ മുൻകരുതലുകളും പാലിച്ച് മാംസവിതരണം നടത്താം. വിതരണം നടത്തുന്നവർ ആ വീടുകൾ സംബന്ധിച്ചും സമ്പർക്കത്തിൽ വരുന്ന വഴികൾ സംബന്ധിച്ചും രജിസ്റ്റർ സൂക്ഷിക്കണം.
പള്ളികളിലെ നമസ്‌കാരങ്ങളിൽ 14 ദിവസത്തിനിടയിൽ പനി, ചുമ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അനുഭവപ്പെട്ടവരും 65 വയസ്സിൽ കൂടുതലുള്ളവരും 10 വയസ്സിൽ കുറവ് പ്രായമുള്ളവരും മറ്റ് സ്ഥലങ്ങളിൽനിന്ന് യാത്ര ചെയ്ത് വന്നവരും മറ്റ് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരും പങ്കെടുക്കരുത്. നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മത പുരോഹിതരും വാർഡ് ആർആർടിയും പൊലീസും ഉറപ്പുവരുത്തണം.
അടുത്ത 24 മണിക്കൂറിനുള്ളിൽ അയർലണ്ടിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട് , വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം നിരവധി കാലാവസ്ഥാ…
ഡൽഹി: രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എം.പി.കമല്‍ഹാസൻ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം. തമിഴർക്കും സഹോദരന്‍…
സ്വപ്നജീവിതം പടുത്തുയർത്താൻ അയർലണ്ടിലേക്ക് എത്തിയ മലയാളി നേഴ്സ് സ്മിത കിഴക്കൂടൻ ജോർജിന്റെ ജീവിതത്തിലേക്ക് വില്ലനായി ക്യാൻസർ രോഗം എത്തിയതോടെ, പ്രതീക്ഷ…
സനാതന അയർലൻഡ് സംഘടിപ്പിക്കുന്ന രാമായണ വർക്ക്‌ഷോപ്പിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വാക്കിംഗ്സ്ടൗണിലുള്ള ഡബ്ലിയുഎസ്എഫ് കമ്മ്യൂണിറ്റി സെൻററിൽ ഫെബ്രുവരി പതിനാല് രാവിലെ പത്തുമുതൽ…
സൈക്കോളജി ത്രില്ലർ ജോണറിൽ, അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർത്ത് ഫ്ലോർ (fourth floor). തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രം എൽ.ആർ.സുന്ദര…
സ്വപ്നജീവിതം പടുത്തുയർത്താൻ അയർലണ്ടിലേക്ക് എത്തിയ മലയാളി നേഴ്സ് സ്മിത കിഴക്കൂടൻ ജോർജിന്റെ ജീവിതത്തിലേക്ക് വില്ലനായി ക്യാൻസർ രോഗം എത്തിയതോടെ, പ്രതീക്ഷ…