കഠിനംകുളം പീഡനത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി യുവതി. പീഡനത്തിന് രണ്ട് ദിവസം മുൻപ് ഭർത്താവ് പ്രതികളിലൊരാളായ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതിയെ ഭർത്താവ് നിർബന്ധിച്ച് മദ്യം നൽകുന്ന സമയം പ്രതികൾ രാജൻ്റെ വീടിൻ്റെ പരിസരത്തുണ്ടായിരുന്നു.
തുടർന്ന് പ്രതികളിലൊരാൾ സ്ത്രീയെ ശല്യം ചെയ്യാൻ തുടങ്ങിയതോടെ അവർ കുഞ്ഞിനേയും എടുത്ത് പുറത്തേക്കോടി. എന്നാൽ പുറകെ വന്ന പ്രതികൾ ഭർത്താവിനെ ഒരു സംഘം മർദിക്കുന്നെന്ന് പറഞ്ഞാണ് ഓട്ടോയിൽ കയറ്റി വിജനമായ പ്രദേശത്തു കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്.
പീഡനം നടക്കുമ്പോൾ ഭർത്താവ് കൂടെയുണ്ടായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന 5 വയസുള്ള മകൻ്റെ മുന്നിൽ വച്ചാണ് പീഡനം നടന്നത്. മകനെയും ഉപദ്രവിച്ചെന്നാണ് യുവതിയുടെ മൊഴി. കുട്ടിയെ ഉപദ്രവിച്ചതിനാൽ പ്രതികളുടെ മേൽ പോക്സോ കേസും ചുമത്തും. ഇതുവരെ സംഭവത്തിൽ ഭർത്താവടക്കം 6 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മെറ്റ് ഐറാൻ രാജ്യവ്യാപകമായി സ്റ്റാറ്റസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. നാളെ രാത്രി താപനില കുത്തനെ കുറയും, മഞ്ഞുമൂടിയ കാലാവസ്ഥ അപകടകരമായ…
റഷ്യയിൽ മെസേജിംഗ് ആപ്പുകൾക്ക് മേലുള്ള നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പിനെ പൂർണ്ണമായും തടയാൻ റഷ്യ നീക്കം തുടങ്ങിയതായി മെറ്റാ അറിയിച്ചു.…
നീതിയും നിയമവും മനുഷ്യ ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസ്സുകളും ഉണ്ട്.കുടുംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസ്സുകൾ…
Oireachtas ന്റെ ഇരുസഭകളിലും അപകീർത്തി (ഭേദഗതി) ബിൽ പാസാക്കുന്നതായി നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രി Jim O’Callahan പ്രഖ്യാപിച്ചു. പുതുതായി…
പ്രശസ്തമായ 'How To Eat Fried Worms' (2006) എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മുൻ ബാലതാരം…
ഫ്ലോറിഡ: 37 വർഷങ്ങൾക്ക് മുൻപ് ഗെയ്‌നെസ്‌വില്ലിൽ വെച്ച് ഒരു സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട റൊണാൾഡ് ഹീത്തിന്റെ (65) വധശിക്ഷ…