തിരുവനന്തപുരം: താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷ്. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നില്ല എന്നായിരുന്നു ജയഘോഷ് വിളിച്ചു പറഞ്ഞു.
താന്‍ രാജ്യ ദ്രേഹകുറ്റം ചെയ്തില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയെ ഇദ്ദേഹം വിളിച്ചു പറഞ്ഞു. ബ്ലേഡ് വെച്ച് കൈമുറിക്കുകയായിരുന്നെന്നും അതിന് ശേഷം ബ്ലേഡ് ഇയാള്‍ വിഴുങ്ങിയെന്ന് പറഞ്ഞതായും പൊലീസ് അറിയിച്ചു. ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും പൊലീസ് വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കേ കഴിഞ്ഞ ദിവസമാണ് ജയഘോഷിനെ കാണാതായത്.
ജയഘോഷിനെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപം ഇദ്ദേഹത്തെ കൈമുറിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് വര്‍ഷമായി യു.എ.ഇ കോണ്‍സുലേറ്റിലാണ് ഘോഷ് ജോലി ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുമായും സന്ദീപുമായും ഘോഷ് ഫോണില്‍ ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ ജോലി ചെയ്തിരുന്ന ഘോഷിന് ചിലരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം മുതലായിരുന്നു ഇദ്ദേഹത്തെ കാണാതായത്. തുമ്പയിലെ ഭാര്യ വീടിന് സമീപത്ത് വെച്ചാണ് കാണാതായത്. ഇദ്ദേഹത്തിന്റെ തോക്ക് ഇന്നലെ എ.ആര്‍ ക്യാമ്പില്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് അദ്ദേഹം എങ്ങനെ വീടിന് സമീപത്തെത്തി എന്ന കാര്യത്തിലും വ്യക്തതയില്ല.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…