തിരുവനന്തുപരം: സംസ്ഥാനത്തെ ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി അറിയിപ്പ് പുറത്തിറങ്ങി. ഇത് കുറച്ചെങ്കിലും ആളുകള്‍ക്ക് ആശ്വാസകരമാവുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഏറെ കാലത്തിന് ശേഷം അല്‍പമെങ്കിലും ശുദ്ധവായു സ്വസിക്കുവാന്‍ ഇത്തിരി നേരമെങ്കിലും ബീച്ചിലേക്ക് ഇറങ്ങാമെന്നായത് വളരെ സന്തോഷമാണ് എന്നാണ് ചിലരുടെ പ്രതികരണം.
എന്നാല്‍ തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രാമയിരിക്കും ബീച്ചുകള്‍ തുറക്കുക. പൂര്‍ണ്ണമായും ഉടന്‍ തുറക്കുകയില്ലെന്നും ഭാഗീകമായായിരിക്കും ബീച്ച് പ്രവര്‍ത്തിക്കുകയെന്നും അറിയിച്ചു. എന്നാല്‍ കോഴിക്കോട്, തലശ്ശേരി, തിരുവന്തപുരം കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ബീച്ചുകളെല്ലാം പൊതുവെ ആളുകള്‍ ധാരാളമായി ഒത്തുകൂടുന്ന കേന്ദ്രങ്ങളാണ്. അങ്ങിനെ നോക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകള്‍. അങ്ങിനെയാണെങ്കില്‍ ബീച്ചിലേക്കുള്ള പ്രവേശനം ചിലപ്പോള്‍ നിയന്ത്രിച്ചേക്കും.
ഹൗസ്‌ബോട്ടിങ്, വ്യക്തിഗത ബോട്ടുകള്‍, സാഹസിക ടൂറിസം പദ്ധതികള്‍ എന്നിവയെല്ലാം ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ടൂറിസം മേഖല കൂടുതല്‍ ഉണര്‍ന്നു വരുന്നതും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റു ഇതര വ്യവസായങ്ങളും വര്‍ദ്ധിക്കുന്നതിനാണ് കോവളം ഉള്‍പ്പെടെയുള്ള ടൂറിസം ബീച്ചുകളും മറ്റും തുറക്കാന്‍ തീരുമാനമായതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…