കോഴിക്കോട്: പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ പ്രതിയായ അഴിമതി കേസില്‍ അന്വേഷണത്തിന് ഉത്തരവായി. ബീച്ച് ആശുപത്രി അഴിമതി കേസില്‍ പുനരന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ് വന്നതോടെയാണ് ടി.ഒ സൂരജിനെതിരെ വീണ്ടും അന്വേഷണം ആരംഭിക്കുന്നത്.
യഥാര്‍ത്ഥ വിലയേക്കാള്‍ പതിന്മടങ്ങ് വില രേഖകളില്‍ കാണിച്ച ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയെന്നതാണ് കേസ്. 2003ല്‍ ടി.ഒ സൂരജ് കോഴിക്കോട് കള്കടറായിരിക്കേയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോകബാങ്കിന്റെ സഹായത്തോടെ 34 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്.
കേസില്‍ രണ്ടാം പ്രതിയായ സൂരജിനെ മുന്‍പ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇത് തള്ളിയാണ് വിജിലന്‍സ് കോടതിയുടെ പുതിയ ഉത്തരവ്.
സൂരജിനെ കൂടാതെ ആര്‍സിഎച്ച് പ്രോജക്ട് ഓഫീസര്‍ എം.വിജയന്‍, സിഡ്‌കോ മാനേജര്‍ എം.ജി ശശിധരന്‍, സിഡ്‌കോ ഓറിയന്റല്‍ സര്‍ജിക്കല്‍ മാനേജിങ് പാര്‍ട്ണര്‍ ടി.എം. വാസുദേവന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…