Categories: CrimeKerala

എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സ്വര്‍ണ്ണക്കടത്തിന് തീവ്ര വാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ

കൊച്ചി: എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സ്വര്‍ണ്ണക്കടത്തിന് തീവ്ര വാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.

സ്വര്‍ണ്ണക്കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് റമീസും ജലാലും ചേര്‍ന്നാണ്,പലതരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാന്‍ കള്ളക്കടത്ത് ഉപയോഗിച്ചതായി സംശയിക്കുന്നു.

നയതന്ത്ര ബാഗ് മറയാക്കി നടത്തിയ കള്ളക്കടത്ത് നയതന്ത്ര തലത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്,തീവ്ര വാദ ബന്ധം ഉള്‍പ്പെടെ കല്ലക്കടത്തിന്‍റെ പ്രയോജനം പറ്റിയവരെയും കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പില്‍ കണ്ടെത്തിയ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറില്‍ കേസിലേക്ക് തെളിവാകുന്ന നിര്‍ണ്ണായക ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് കരുതുന്നതായും അന്വേഷണ സംഘം ബോധിപ്പിച്ചു. സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ മുഖ്യകണ്ണി മലപ്പുറം സ്വദേശി കെടി റമീസ് ആണെന്നും അറസ്റ്റിലായ സ്വപ്നാ സുരേഷും സന്ദീപ്
നായരും കുറ്റം സമ്മതിച്ചെന്നും എന്‍ഐഎ യുടെ റിമാന്‍ഡ്  റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘം ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ്പിലൂടെയാണെന്നും അന്വേഷണ സംഘം കണ്ടെത്തി, സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടണം എന്ന് ആവശ്യപെട്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്‌ നല്‍കിയത്.

അതേസമയം എന്‍ഐഎ(NIA) യുടെ കണ്ടെത്തലുകള്‍ സത്യമല്ലെന്ന് ആരോപിച്ച് സ്വപ്ന ജാമ്യ ഹര്‍ജിയും നല്‍കി.
സ്വപനയുടെ പല ബാങ്കുകളിലെ പണമിടപാടുകള്‍ പരിശോധിച്ച് വരുകയാണ്.

സ്വപ്ന യുഎഇ കോണ്‍സുലേറ്റ് പ്രതിനിധിയുമായി നടത്തിയ ചാറ്റുകള്‍ എന്‍ഐഎ കണ്ടെത്തി,സ്വര്‍ണ്ണം കസ്റ്റംസ് തടഞ്ഞ് വെയ്ക്കുന്നത് മുതല്‍ സ്വപനയും സന്ദീപും പിടിയിലാകുന്നത് വരെയുള്ള സന്ദേശങ്ങള്‍ ടെലിഗ്രാം ആപ്പില്‍ ഉണ്ടായിരുന്നു.ഇതില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള 
ശ്രമം തുടരുകയാണ്.

6 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും ആണ് സ്വപ്നയ്ക്ക് ഉണ്ടായിരുന്നത്.ഇവയെല്ലാം പിടിച്ചെടുത്ത് പരിശോധിച്ചു.

നേരത്തെ കസ്റ്റംസ് കണ്ടെത്തിയ കാര്യങ്ങളുമായി പൂര്‍ണ്ണമായി യോജിക്കുന്നതാണ് എന്‍ഐഎ യുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്‌.

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

4 hours ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

6 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

7 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

8 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

8 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

9 hours ago