കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ ലത്തീഫ് എന്നയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താന്‍ ആലോചിച്ചിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്തും താന്‍ ഉള്‍പ്പെടുന്ന പ്രദേശത്തടക്കം നിരവധി കൊവിഡ് രോഗികളുണ്ടെന്നും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് വലിയ ദുരന്തത്തിലേക്ക് മാറുമെന്നുമായിരുന്നു ലത്തീഫ് എന്നയാള്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്.
എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് സംബന്ധിച്ച് കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് തിയ്യതിയോ നോട്ടിഫിക്കേഷനോ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും എപ്പോള്‍ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നുമാണ് സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വ്യക്തമാക്കിയത്.
ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം കൂടി പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. എങ്കിലും തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കാന്‍ മിഷണറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…