തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് അന്താരാഷ്ട്ര കൺസള്‍ട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ സ്പേസ് പാര്‍ക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പിഡബ്ല്യുസിയുമായി ചേർന്ന് സർക്കാരിന് വിവിധി പദ്ധതികൾ ഉണ്ടായിരുന്നു , കരാറിലേർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിഡബ്ല്യുസി ഈ കരാറുകൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തി. ഇതാണ് പിഡബ്ല്യുസിക്കെതിരായ പ്രധാന ആരോപണം.
സംസ്ഥാന സര്‍ക്കാരിന്റെ കെഫോൺ പദ്ധതിയുടെ കൺസള്‍ട്ടൻസി ചുമതല പിഡബ്ല്യൂസിയ്ക്കായിരുന്നു. ഈ കരാറിൻ്റെ കാലാവധി ഇന്നു തീരാനിരിക്കേയാണ് പിഡബ്ല്യൂസിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ഈ കരാറും കമ്പനിയ്ക്ക് പുതുക്കാനാകില്ല.
അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്.…
മൊണാക്കോയിൽ നടക്കുന്ന യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ ഐഡൻ ബോബി അയർലണ്ടിനെ പ്രതിനിധീകരിക്കും. കൂടാതെ,2026 ജൂണിൽ ജോർജിയയിൽ നടക്കുന്ന ജൂനിയർ…
നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടൻ ദുൽഖർ…
ഡൽഹി: കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ചെയർമാൻ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം. സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം…
തെക്കൻ ഡബ്ലിനിലെ Tallaghtൽ പ്രതിമാസം €1,875 വരെ വാടക ഈടാക്കുന്ന 145 പുതിയ കോസ്റ്റ് റെന്റൽ അപ്പാർട്ടുമെന്റുകൾക്കായി 2,100-ലധികം അപേക്ഷകൾ…
മുകളിലും താഴെയുമായി ജനപ്രിയ താരങ്ങളായ സൈജുക്കുറുപ്പ്, അനുമോൾ, അജു വർഗീസ്, മഞ്ജൂ പിള്ള എന്നിവരുടെ ക്ലോസ് ലുക്കോടെ എം.എ.നിഷാദ് സംവിധാനം…