തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവര ശേഖരണത്തിനായി കേരള സർക്കാർ ചുമതലപ്പെടുത്തിയ അമേരിക്കൻ കമ്പനിയായ സ്പ്രിങ്കളറിനെതിരെ കൂടുതൽ ആരോപണം. സ്പ്രിങ്ക്‌ളറിന് ആഗോള മരുന്നു കമ്പനികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കോവിഡ് മരുന്നു പരീക്ഷണം നടത്തുന്ന വന്‍കിട മരുന്നു കമ്പനിയായ ഫൈസറിനു വേണ്ടി സാമൂഹിക മാധ്യമ വിശകലനം ചെയ്യുന്നത് സ്പ്രിങ്ക്‌ളറാണ്. ഇക്കാര്യം ഫൈസറിന്റെ സാമൂഹിക മാധ്യമ മേധാവി സാറ ഹോളിഡേ ആണ് വ്യക്തമാക്കിയിരിക്കുന്നത്. ഫൈസറുമായി ബന്ധമുണ്ടെന്ന് സ്പ്രിങ്കളറിന്റെ സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ രോഗികളുടെ വിവരം മരുന്നു നിർമ്മാണ കമ്പനികൾക്കു ചോർത്താൻ സാധ്യതയുണ്ടെന്ന പ്രതിപക്ഷ ആറോപണം നിലനിൽക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മരുന്ന് നിർമ്മാതാക്കളാണ് ഫൈസര്‍. നിലവിൽ കോവിഡ് പ്രതിരോധ മരുന്നിനു വേണ്ടിയുള്ള ഗവേഷണവും ഫൈസറിൽ ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര ലോബീയിങ് സംബന്ധിച്ച വിവാദങ്ങളിലും ഫൈസര്‍ നേരത്തെ കുപ്രസിദ്ധി നേടിയിട്ടുണ്ട്.
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…