തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ക്വാറന്റീൻ കാലയളവ് വെട്ടിക്കുറച്ചു. കോവിഡ് ഐസിയുവിലും കോവിഡ് വാർഡിലും ജോലി ചെയ്യുന്നവർക്ക് 14 ദിവസത്തെ ക്വറന്റീനാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്. കോവിഡ് ഐസിയുവിലെ തുടർച്ചയായ 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം 7 ദിവസത്തെ ക്വറന്റീനും ഐസൊലേഷൻ വാർഡിലെ 10 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ശേഷം 3 ദിവസത്തെ ക്വാറന്റീനുമാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.
ഐസിയുവിൽ പിപിഇ കിറ്റ് ധരിച്ച് നാല് മണിക്കൂറും ഐസൊലേഷൻ വാർഡിൽ 6 മണിക്കൂറും തുടർച്ചയായി ജോലി ചെയ്യണം. ഏഴു ദിവസത്തെയും മൂന്നു ദിവസത്തെയും ക്വറന്റീൻ ജീവനക്കാർ സ്വന്തം വീടുകളിലാണ് പൂർത്തിയാക്കേണ്ടത്. ഡ്യൂട്ടി ദിവസങ്ങളിൽ താമസിക്കാൻ മെഡിക്കൽ സൗകര്യം നൽകുമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം ക്വറന്റീൻ വെട്ടിക്കുറച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജീവനക്കാർ ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കോൺഗ്രസ് അനുകൂല സംഘടനയായ കെജിഎൻയുവിന്റെ നേതൃത്വത്തിൽ നഴ്സുമാർ കരിദിനം ആചരിക്കും.
മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. എന്നാൽ ജീവനക്കാർ കുറവായതിനാലാണ് ക്വറന്റീൻ വെട്ടിക്കുറച്ചതെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ ന്യായീകരണം.
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ…
കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…
ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…
അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ്…
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…