ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയ ഡയറക്ടർ ജനറൽ (ഡിജിസിഎ) അറിയിച്ചു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും രാജ്യാന്തര യാത്രികർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യമാണു നിലവിലുള്ളത്.‘എയർ ബബിൾ’ സംവിധാനം നിലനിർത്തിക്കൊണ്ടുതന്നെ സർവീസുകൾ നടത്താനാണു കേന്ദ്രത്തിന്റെ ആലോചന എന്നാണു സൂചന.
നിലവിലെ രാജ്യാന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയാണു പുലർത്തുന്നതെന്നും സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും രാജ്യാന്തര വിമാന സർവീസുകൾ എന്നു മുതൽ പുനരാരംഭിക്കാം എന്ന കാര്യം പിന്നാലെ അറിയിക്കും എന്നും – വ്യോമയാന മന്ത്രാലയ ഡയറക്ടർ ജനറലിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…