ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയ ഡയറക്ടർ ജനറൽ (ഡിജിസിഎ) അറിയിച്ചു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും രാജ്യാന്തര യാത്രികർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യമാണു നിലവിലുള്ളത്.‘എയർ ബബിൾ’ സംവിധാനം നിലനിർത്തിക്കൊണ്ടുതന്നെ സർവീസുകൾ നടത്താനാണു കേന്ദ്രത്തിന്റെ ആലോചന എന്നാണു സൂചന.
നിലവിലെ രാജ്യാന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയാണു പുലർത്തുന്നതെന്നും സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും രാജ്യാന്തര വിമാന സർവീസുകൾ എന്നു മുതൽ പുനരാരംഭിക്കാം എന്ന കാര്യം പിന്നാലെ അറിയിക്കും എന്നും – വ്യോമയാന മന്ത്രാലയ ഡയറക്ടർ ജനറലിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…