Global News

കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കിലെ ഇരട്ടത്താപ്പിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ശശി തരൂർ

കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കിലെ ഇരട്ടത്താപ്പിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഓരോ സംസ്ഥാനങ്ങളും പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ എണ്ണത്തിലും കോവിഡ് മരണവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകളുടെ എണ്ണത്തിലുമുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് തരൂർ വിമർശനം ഉന്നയിച്ചത്.

ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ഔദ്യോഗിക കണക്കുപ്രകാരം കോവിഡ് ബാധിച്ച് മരിച്ചത് 10,094 പേർ മാത്രമാണ്. എന്നാൽ, കോവിഡ് മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനായി ഗുജറാത്തിൽനിന്ന് ലഭിച്ചത് 70,000 അപേക്ഷകളാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.

‘ഇന്ന് ലോക്സഭയിലെ ചോദ്യോത്തര വേളയിൽ, കോവിഡുമായി ബന്ധപ്പെട്ട ഐസിഎംആർ പഠനങ്ങൾ ചർച്ച ചെയ്തു. പക്ഷേ, കോവിഡ് ബാധിച്ച് മരിച്ചതായി ഓരോ സംസ്ഥാനങ്ങളും അംഗീകരിച്ച എണ്ണവും നഷ്ടപരിഹാരത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ആരും ഉന്നയിച്ചു കണ്ടില്ല. ഉദാഹരണത്തിന് ഗുജറാത്ത് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചത് 10,094 പേരാണ്. പക്ഷേ, അവിടെ നഷ്ടപരിഹാരത്തിനായുള്ള 68,370 അപേക്ഷകളാണ് സർക്കാർ പാസാക്കിയത്. ഇതിലേതാണ് സത്യം? – #IssuesIWantedtoRaise എന്ന ഹാഷ്ടാഗ് സഹിതം തരൂർ ട്വിറ്ററിൽ കുറിച്ചു.

കോവിഡ് മഹാമാരിയെ ഒരു ‘ദുരന്ത’മായി അംഗീകരിച്ച സാഹചര്യത്തിൽ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് കഴിഞ്ഞ വർഷം സുപ്രീംകോടതി വിധിച്ചിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദേശം പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ആർടിപിസിആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവർ 30 ദിവസത്തിനകം ആശുപത്രിയിൽവച്ചോ പുറത്തോ മരിച്ചാൽ അവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു കോടതിവിധി. ഇതിനു പിന്നാലെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതം കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

Sub Editor

Share
Published by
Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

17 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

18 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

22 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago