മസ്കത്ത്: ഒമാനിൽ അതിതീവ്ര മഴയിൽ ജനജീവിതം നിശ്ചലം. സുരക്ഷാ വിഭാഗം ജാഗ്രതാ നിർദേശം നൽകി. വാദികൾ (വലിയ തോടുകൾ) കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു കുടുങ്ങിയ 18 പേരെ രക്ഷപ്പെടുത്തി. വാദികളിലകപ്പെട്ട വാഹനങ്ങളും കരയ്ക്കെത്തിച്ചു. താഴ്ന്ന മേഖലകൾ പൂർണമായും വെള്ളത്തിലാണ്. മസ്‌കത്തിലെ മത്ര സൂഖിൽ മലയാളികളടക്കം ഒട്ടേറെ വിദേശികളുടെ കടകളിൽ വെള്ളം കയറി. പൊലീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ നിലയുറപ്പിച്ചു. മലനിരകളിൽ നിന്നുള്ള വെള്ളം കുത്തിയൊലിക്കുന്നതു തുടരുകയാണ്.
ഈ മേഖലകളിലേക്കുള്ള റോഡുകൾ അടച്ചു.പല മേഖലകളും ഒറ്റപ്പെട്ടതായാണു റിപ്പോർട്ട്. താഴ്ന്ന മേഖലകൾ പൂർണമായും വെള്ളത്തിനടിയിലായി. മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മഴക്കെടുതികൾ വ്യാപകമായ വടക്കൻ മേഖലകളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നു പൊലീസ് നിർദേശിച്ചു. ഇതിനിടെ, യുഎഇയിൽ കാറ്റ് ശക്തമാകാൻ സാധ്യതയെന്നും തണുപ്പു കൂടുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്നലെ പുലർച്ചെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴ ലഭിച്ചു. ഷാർജ-ദുബായ് റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.
റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…
റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…
ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…
ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…
ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…
മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…