അബുദാബി: തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ആറ് ആഴ്ച ചെലവഴിച്ചതിലുള്ള മെഡിക്കൽ പിശകിന് നഷ്ടപരിഹാരമായി ഒരു സ്ത്രീക്ക് രണ്ട് ലക്ഷം ദിർഹം ഏകദേശം (40.55ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. രോഗനിർണയത്തിലും ചികിത്സയിലും തെറ്റുകൾ വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോട് ഉത്തരവിട്ട കീഴ്‌ക്കോടതിയുടെ മുൻ വിധി അബുദാബി അപ്പീൽ കോടതി ശരിവക്കുകയാണുണ്ടായത്.
അനാരോഗ്യം അനുഭവിക്കുന്നതിനിടെ യുവതി ആശുപത്രി സന്ദർശിച്ചതായി കോടതി രേഖകളിൽ പറയുന്നു. ഡോക്ടര്‍മാർ അവർക്ക് നൽകിയ ചികിത്സയെ തുടർന്ന് ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു, ആഴ്ചകളോളം ഐസിയുവിൽ പ്രവേശിപ്പിക്കുകയും ഡയാലിസിസിന് വിധേയയാക്കുകയും ചെയ്തു.
ചികിത്സയ്ക്കൊടുവിൽ ആരോഗ്യം മെച്ചപ്പെട്ടപ്പോളാണ് ഇവർ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങിയത്. ചികിത്സയിൽ തെറ്റായ രോഗനിർണയവും ചില മെഡിക്കൽ പിശകുകളും ഉണ്ടായിരിന്നു എന്നും ആശുപത്രിയുടെ മോശം ചികിത്സ മൂലമാണ് താൻ വളരെയധികം കഷ്ടപ്പെടുന്നതെന്നും ഏറെക്കുറെ മരിച്ചതായും യുവതി പറഞ്ഞു.
താൻ അനുഭവിച്ച ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് ആശുപത്രി 500,000 ദിർഹം നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ കോടതി രണ്ട് ലക്ഷം ദിർഹം നൽകാൻ ഉത്തരവിടുകയായിരുന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…