അബുദാബി: ലോക്ക്ഡൗണിനെ തുടർന്നു റദ്ദാക്കപ്പെട്ട ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും ഉടമകൾക്കു തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ.
ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. വിമാന കമ്പനികളുമായി ചർച്ച ചെയ്തു പ്രശ്‌നം രമ്യമായി പരിഹരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് 15 ദിവസത്തിനകം ടിക്കറ്റ് തുക നൽകാനും അല്ലാത്തപക്ഷം 2021 മാർച്ച് 31നകം യാത്ര ചെയ്യാൻ അവസരം ഒരുക്കാനുമാണ് നിർദേശം. എന്നാൽ മാർച്ച് 31നകം ടിക്കറ്റ് ഉപയോഗിക്കാത്തവർക്ക് 75% പലിശയോടെ തുക തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു.
തീരുമാനത്തെ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് ജോസ് എബ്രഹാം സ്വാഗതം ചെയ്തു. കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…