അബുദാബി: ലോക്ക്ഡൗണിനെ തുടർന്നു റദ്ദാക്കപ്പെട്ട ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും ഉടമകൾക്കു തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ.
ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. വിമാന കമ്പനികളുമായി ചർച്ച ചെയ്തു പ്രശ്‌നം രമ്യമായി പരിഹരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് 15 ദിവസത്തിനകം ടിക്കറ്റ് തുക നൽകാനും അല്ലാത്തപക്ഷം 2021 മാർച്ച് 31നകം യാത്ര ചെയ്യാൻ അവസരം ഒരുക്കാനുമാണ് നിർദേശം. എന്നാൽ മാർച്ച് 31നകം ടിക്കറ്റ് ഉപയോഗിക്കാത്തവർക്ക് 75% പലിശയോടെ തുക തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു.
തീരുമാനത്തെ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് ജോസ് എബ്രഹാം സ്വാഗതം ചെയ്തു. കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…