റിയാദ്: ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ഇത്തവണ വെര്‍ച്വലായി നടത്തും. നവംബര്‍ 21-22 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത്തവണ അധ്യക്ഷത വഹിക്കുന്ന രാജ്യമായ സൗദി അറേബ്യന്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പ്രതിസന്ധിയില്‍ ആഗോള തലത്തില്‍ ഉണ്ടായ തളര്‍ച്ചയെ നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഇത്തവണത്തെ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 21 ബില്യണ്‍ ഡോളര്‍ ജി 20 സംഭാവന ചെയ്തിട്ടുണ്ടെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഒപ്പം ആഗോള സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്നതിനായി 11 ട്രില്യണ്‍ നല്‍കുകയും വികസനം കുറഞ്ഞ രാജ്യങ്ങളുടെ കട ബാധ്യത കുറയ്ക്കുന്നതിനായി പുതിയ പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജി-20 ഉച്ചകോടിക്കു മുന്നോടിയായി സെപ്തംബര്‍ ആദ്യ വാരം സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു.
കൊവിഡ് മഹാമാരി പ്രതിസന്ധി പരിഹരിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചുമാണ് അന്ന് ചര്‍ച്ച നടന്നത്.
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…