അബുദാബി: യു.എന്‍ സുരക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇയും. 2022-2023 വര്‍ഷത്തേക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അംഗത്വം നേടാനാണ് യു.എ.ഇ ഉദ്ദേശിക്കുന്നത്.
യു.എ.ഇ വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സൈദ് ആണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്.
സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ രണ്ടു വര്‍ഷത്തെ അംഗത്വം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യു.എ.ഇ വിദേശ കാര്യ മന്ത്രി പറഞ്ഞു. മുമ്പ് 1986-87 വര്‍ഷങ്ങളില്‍ യു.എ.ഇ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായിട്ടുണ്ട്.
2021 ജൂണിലാണ് അംഗത്വത്തിനായുള്ള വോട്ടെടുപ്പ് നടത്തുക. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലാണ് അംഗത്വം ലഭിക്കുക.
ഉപരോധം ഏര്‍പ്പെടുത്തല്‍, സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കല്‍ എന്നിവയ്ക്ക് അധികാരമുള്ള ഏക യു.എന്‍ ബോഡിയാണ് സെക്യൂരിറ്റി കൗണ്‍സില്‍. ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ്, ചൈന, റഷ്യ എന്നീ അഞ്ച് സ്ഥിരാംഗങ്ങളാണ് സെക്യൂരിറ്റി കൗണ്‍സിലിലുള്ളത്. ഒപ്പം 15 താല്‍ക്കാലിക അംഗങ്ങളുമുണ്ട്.
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…
കോർക്ക്: എയർ ഇന്ത്യ ദുരന്ത വാർഷികത്തിൽ അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ സമൂഹമായ, കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ, "Humanity Beyond…
അയർലണ്ടിൽ മോർട്ട്ഗേജ് അനുമതികൾ മേയ് മാസത്തിൽ സർവകാല റെക്കോർഡിലെത്തി. ആദ്യമായി വീട് വാങ്ങുന്നവരുടെ (First-Time Buyers) വർധനവാണ് വിപണിയെ മുന്നോട്ട്…
ആലപ്പുഴയിലെ കടുത്ത ഫുട്ബോൾ ആരാധകരുടെയും , ചലച്ചിത്ര പ്രവർത്തകരുടേയും വലിയൊരു സ്വപ്നവും ആവേശവുമായ "One Arena" എന്ന ഫിഫ ലോകകപ്പ്…
അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…
പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…